/indian-express-malayalam/media/media_files/2024/11/02/BXc24BqbvVfF370dBamq.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലു മരണം. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരണപ്പെട്ടത്. വള്ളി, റാണി എന്ന രണ്ടു സ്ത്രീകളും, ലക്ഷ്മണൻ എന്നു പേരുള്ള രണ്ടു പുരുഷന്മാരുമാണ് മരണപ്പെട്ടത്. ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന 'കൊച്ചിൻ' പാലത്തിനു മുകളിൽവച്ചാണ് അപകടം ഉണ്ടായതായത്.
റെയിൽവേ ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾ പുഴയിലേക്ക് വീണെന്നാണ് വിവരം. അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പുഴയിൽ പരിശോധന തുടരുകയാണ്.
റെയിൽവേയിൽ കരാർ ജീവനക്കാരാണ് മരണപ്പെട്ട നാലുപേരും. ഇവർ
തമിഴ്‌നാട് വിഴിപുരം സ്വദേശികളാണ്. ട്രാക്കിൽ നിന്നു മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ പെട്ടന്ന് ട്രെയിൻ വരികയായിരുന്നു. വൈകീട്ട് മുന്നു മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read More
- സംസ്ഥാന സ്കൂൾ കായിക മേള: സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
- തന്റെ ജീവിതം വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല; കൊടകര വിവാദത്തിൽ പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രൻ
- സർവ്വത്ര അക്ഷരത്തെറ്റ്; മുഖ്യമന്ത്രി നൽകിയ പോലീസ് മെഡലുകൾ തിരികെ വാങ്ങി
- കൊടകര സംഭവം: തദ്ദേശ തിരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചെന്ന് പോലീസ് കുറ്റപത്രം
- മല്ലപ്പള്ളി പ്രസംഗം; സജി ചെറിയാനെതിരെയുള്ള ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.