Hema Committee Report: ആരും എന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ, പ്രതികരിക്കാതെ സുരേഷ് ഗോപി
Hema Committee Report Malayalam: എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം നടപടിയെടുക്കും. സിനിമയിൽ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കഥകൾ പണ്ടേ കേൾക്കുന്നതല്ലേ
Hema Committee Report Malayalam: എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം നടപടിയെടുക്കും. സിനിമയിൽ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കഥകൾ പണ്ടേ കേൾക്കുന്നതല്ലേ
Hema Committee Report: തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം നടപടിയെടുക്കും. സിനിമയിൽ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കഥകൾ പണ്ടേ കേൾക്കുന്നതല്ലേ. ആരും എന്നോട് പരാതി പറഞ്ഞിട്ടില്ല. നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. അഭിനേതാക്കൾ നേരിടുന്ന വിവേചനങ്ങളിൽ നടപടിയെടുക്കും. മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. സ്ത്രീകൾക്ക് സിനിമാ സെറ്റുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നത് സത്യമാണ്. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.
Advertisment
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും, സിനിമാമേഖലയിലെ ലൈംഗിക ചൂഷണം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകളായി കുത്തക പോലെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യം. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായി പല നടിമാരും മൊഴി നൽകി. സ്ത്രീക്കും പുരുഷനും തുല്യ അധികാരം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.
Hema Committee Report: ആരും എന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ, പ്രതികരിക്കാതെ സുരേഷ് ഗോപി
Hema Committee Report Malayalam: എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം നടപടിയെടുക്കും. സിനിമയിൽ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കഥകൾ പണ്ടേ കേൾക്കുന്നതല്ലേ
Hema Committee Report Malayalam: എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം നടപടിയെടുക്കും. സിനിമയിൽ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കഥകൾ പണ്ടേ കേൾക്കുന്നതല്ലേ
Hema Committee Report
Hema Committee Report: തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷം നടപടിയെടുക്കും. സിനിമയിൽ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ കഥകൾ പണ്ടേ കേൾക്കുന്നതല്ലേ. ആരും എന്നോട് പരാതി പറഞ്ഞിട്ടില്ല. നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. അഭിനേതാക്കൾ നേരിടുന്ന വിവേചനങ്ങളിൽ നടപടിയെടുക്കും. മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. സ്ത്രീകൾക്ക് സിനിമാ സെറ്റുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നത് സത്യമാണ്. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും, സിനിമാമേഖലയിലെ ലൈംഗിക ചൂഷണം വ്യാപകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകളായി കുത്തക പോലെയാണ് മലയാള സിനിമയിലെ പുരുഷാധിപത്യം. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നതായി പല നടിമാരും മൊഴി നൽകി. സ്ത്രീക്കും പുരുഷനും തുല്യ അധികാരം വേണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.