തിരുവനന്തപുരം: മന്ത്രിയായി അധികാരമേറ്റശേഷം സിനിമാ മേഖലയിലുള്ള ഒരാളും പരാതിയുമായി തന്റെ അടുത്ത് വന്നിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാം. സർക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തിട്ടില്ലെങ്കിൽ അവർ പറയട്ടെ. മലയാള സിനിമയിലെ എല്ലാവരും അങ്ങനെയാണ് എന്നെനിക്ക് അഭിപ്രായമില്ല. എത്രയോ മാന്യന്മാരുണ്ടെന്നും മന്ത്രി പറഞ്ഞു.
Advertisment
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും വായിച്ചിട്ടില്ല. സർക്കാരിന്റെ മുൻപിൽ റിപ്പോർട്ട് വന്നുകഴിഞ്ഞപ്പോൾ തന്നെ പുറത്തുവിടാൻ പാടില്ലെന്ന് പറഞ്ഞ് സീൽ ചെയ്ത് ബന്ധപ്പെട്ട ഇൻഫർമേഷൻ ഡിപ്പാർട്മെന്റിലേക്കു പോയി. പിന്നീട് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയൽ വന്നില്ല. നിർദേശങ്ങളും നിഗമനങ്ങളുമാണ് ഞങ്ങൾക്ക് ലഭിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പടെയുള്ള ചില കാര്യങ്ങൾ അതിലുണ്ടെന്നുള്ളത് നമ്മുടെ മുന്നിൽ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളതൊന്നും അതിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സിനിമ സീരിയൽ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ ഉണ്ടാവണമെന്നത് ചില സംഘടനകളുടെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ട് സമർപ്പിക്കുമ്പോൾ തന്നെ ഇതൊരു രഹസ്യ റിപ്പോർട്ടായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
Advertisment
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സിനിമയിലുള്ള ഒരാളും പരാതിയുമായി വന്നിട്ടില്ല, മാന്യന്മാരും ആ മേഖലയിലുണ്ട്: സജി ചെറിയാൻ
അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാം. സർക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തിട്ടില്ലെങ്കിൽ അവർ പറയട്ടെ
അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാം. സർക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തിട്ടില്ലെങ്കിൽ അവർ പറയട്ടെ
സജി ചെറിയാൻ
തിരുവനന്തപുരം: മന്ത്രിയായി അധികാരമേറ്റശേഷം സിനിമാ മേഖലയിലുള്ള ഒരാളും പരാതിയുമായി തന്റെ അടുത്ത് വന്നിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാം. സർക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തിട്ടില്ലെങ്കിൽ അവർ പറയട്ടെ. മലയാള സിനിമയിലെ എല്ലാവരും അങ്ങനെയാണ് എന്നെനിക്ക് അഭിപ്രായമില്ല. എത്രയോ മാന്യന്മാരുണ്ടെന്നും മന്ത്രി പറഞ്ഞു.
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും വായിച്ചിട്ടില്ല. സർക്കാരിന്റെ മുൻപിൽ റിപ്പോർട്ട് വന്നുകഴിഞ്ഞപ്പോൾ തന്നെ പുറത്തുവിടാൻ പാടില്ലെന്ന് പറഞ്ഞ് സീൽ ചെയ്ത് ബന്ധപ്പെട്ട ഇൻഫർമേഷൻ ഡിപ്പാർട്മെന്റിലേക്കു പോയി. പിന്നീട് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയൽ വന്നില്ല. നിർദേശങ്ങളും നിഗമനങ്ങളുമാണ് ഞങ്ങൾക്ക് ലഭിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പടെയുള്ള ചില കാര്യങ്ങൾ അതിലുണ്ടെന്നുള്ളത് നമ്മുടെ മുന്നിൽ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളതൊന്നും അതിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
സിനിമ സീരിയൽ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ ഉണ്ടാവണമെന്നത് ചില സംഘടനകളുടെ ആവശ്യമായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ട് സമർപ്പിക്കുമ്പോൾ തന്നെ ഇതൊരു രഹസ്യ റിപ്പോർട്ടായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നത് സംവിധായകരും നിർമ്മാതാക്കളുമാണ്. സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലാണ്. പ്രധാന നടന്മാരും ചൂഷണം ചെയ്യുന്നവരുണ്ട്. വഴങ്ങാത്ത നടിമാർക്ക് അവസരം കിട്ടില്ല. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.