scorecardresearch

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചു

കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചു

author-image
WebDesk
New Update
തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യ ഹർജി കോടതി റദ്ദാക്കി. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. കേസ് ഓഗസ്റ്റ് 13 ന് വീണ്ടുo പരിഗണിക്കും.

Advertisment

Also Read: സ്വർണം കടത്താൻ വ്യാജ രേഖ ചമച്ചു, കൊണ്ടുവന്നത് ജ്വല്ലറികൾക്ക് വേണ്ടിയല്ല: എൻഐഎ

കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല.

Also Read: ഫ്രാങ്കോ മുളക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; ട്രെയിലർ കാണാം

Advertisment

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റ വിടുതല്‍ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ബിഷപ്പ് വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ ആവശ്യം നിലനില്‍ക്കില്ലെന്നും ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

Also Read: 'ഞാനാണ് സഭ' എന്ന വാദം ശരിയല്ല, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ലാറ്റിൻ കത്തോലിക്ക കൗൺസിൽ

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു നൽകിയ മൊഴി. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.

Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: