/indian-express-malayalam/media/media_files/2Q614O7NvJh2r14c5cGa.jpg)
കേരളത്തെ തകർക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം കേന്ദ്ര സർക്കാരും ബിജെപിയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേ നാണയത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭ്രാന്താലയത്തെ മാനുഷിക മൂല്യമുള്ള നാടാക്കിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിലൂന്നി മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ബിജെപി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഒരു കാലത്തും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കേരളത്തെ തകർക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം കേന്ദ്ര സർക്കാരും ബിജെപിയും ചെയ്തിട്ടുണ്ട്. അതെല്ലാം ഇന്നാട്ടിലെ ജനങ്ങൾക്ക് അറിയാം. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ലോഗോ ലൈഫ് ഭവനങ്ങളിൽ പതിക്കാത്തതിന് പദ്ധതി തന്നെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന വീടുകൾക്ക് കേന്ദ്രം നൽകേണ്ട പണം കൃത്യമായി നൽകാതെയാണ് ആവാസ് പദ്ധതിയിലൂടെ വീട് നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്.
ലൈഫ് മിഷൻ പദ്ധതി തുടങ്ങും മുമ്പ് പ്രധാനമന്ത്രിയുമായി കൃത്യമായ ചർച്ചകൾ നടത്തിയിരുന്നു. പദ്ധതിക്ക് ആവശ്യമായ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കേന്ദ്രം പണം നൽകാൻ തയ്യാറാവുന്നില്ല. വീടുകൾ പണിയാൻ സഹായിക്കില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More
- തൃശൂരിൽ മുരളീധരൻ മൂന്നാമതാകും: പത്മജ വേണുഗോപാൽ
- 'കാലഹരണപ്പെട്ട നേതാവ്, സംസ്ക്കാരമില്ലാത്തവർക്ക് മറുപടിയുമില്ല'; ഹസനെതിരെ തിരിച്ചടിച്ച് അനിൽ ആന്റണി
- അബ്ദുൽ റഹീമിൻ്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസി
- 'അനിൽ ആന്റണി യൂദാസിന്റെ പുതിയ അവതാരം'; ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്ന് എം എം ഹസൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.