scorecardresearch

ആത്മകഥ വിവാദം; ഡിജിപിക്ക് പരാതി നൽകി ഇ.പി ജയരാജൻ

ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ഇ.പി ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടു

ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ഇ.പി ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടു

author-image
WebDesk
New Update
news

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: ആത്മകഥാ വിവാ​ദത്തിൽ ഡിജിപിക്ക് പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി ജയരാജൻ. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ഇ.പി ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടു.

Advertisment

'കട്ടൻചായയും പരിപ്പുവടയും' എന്ന ഇ.പി ജയരാജന്റേതാണെന്ന തരത്തിൽ പുറത്തുവന്ന ആത്മകഥയിലെ ചില ഭാഗങ്ങളാണ് ടിവി ചാനലുകൾ പുറത്തുവിട്ടത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങളിൽ ഉണ്ട്. 

അതേസമയം, ആത്മകഥയെന്ന പേരിൽ പുറത്തുവന്നിരിക്കുന്ന പുസ്തക ഭാഗങ്ങൾ തന്റേതല്ലെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കിയിരുന്നു ''പുസ്തകം ഞാൻ എഴുതി തീർന്നിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഞാൻ ആർക്കും അനുമതി കൊടുത്തിട്ടില്ല. ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. പുസ്തകത്തിന്റെ പകർപ്പ് ഞാൻ ആർക്കും കൈമാറിയിട്ടില്ല. ഞാൻ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞാൻ എഴുതിയ ഭാഗങ്ങൾ ടൈപ്പ് ചെയ്യാൻ കൊടുത്തിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. നിയമ നടപടി സ്വീകരിക്കും," ഇ.പി.ജയരാജൻ പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുളള കൂടിക്കാഴ്ച ഒന്നര വർഷത്തിന് ശേഷം വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളമാണ്. അവരെ കണ്ടത് ഒരു തവണ മാത്രമാണ്. പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങളിലുണ്ട്.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 നാണ് ഇ.പി.ജയരാജൻ-പ്രകാശ ജാവദേക്കർ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത്. ഇത് വലിയ വിവാദമാവുകയും തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടമായിരുന്നു.

Read More

Ep Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: