scorecardresearch

ആലപ്പുഴ അപകടം: കാറോടിച്ച വിദ്യാർഥി പ്രതി; കെഎസ്ആർടിസി ഡ്രൈവറെ് ഒഴിവാക്കി

വാഹനം ഓടിച്ച ഗൗരി ശങ്കറിന് ലൈസൻസ് നേടി അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല

വാഹനം ഓടിച്ച ഗൗരി ശങ്കറിന് ലൈസൻസ് നേടി അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല

author-image
WebDesk
New Update
news

ആലപ്പുഴ അപകടം: കാറോടിച്ച വിദ്യാർഥി പ്രതി

ആലപ്പുഴ: കളർകോട് ജംങ്ഷനിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഓടിച്ച വിദ്യാർഥി ഗൗരി ശങ്കറിനെ പ്രതി ചേർത്തു. കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ആദ്യം റജിസ്റ്റർ ചെയ്ത കേസിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കിയായിരുന്നു എഫ്‌ഐആർ തയ്യാറാക്കിയത്. ഇത് റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. വിദ്യാർഥികൾ ഈ കാർ വാടകയ്ക്ക് എടുത്തത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisment

വാഹനം ഓടിച്ച ഗൗരി ശങ്കറിന് ലൈസൻസ് നേടി അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോൾ നിയന്ത്രണത്തിലാക്കാൻ ഇയാൾക്ക് സാധിച്ചില്ല. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. വാഹനത്തിന് 14 വർഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാത്തതിനാൽ വാഹനം ബ്രേക്ക് ചെയ്തപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മോട്ടർ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരിശങ്കർ പരുക്കുകളൊടെ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരിൽ എടത്വ സ്വദേശി ആൽവിൻ ജോർജിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റില്ലെങ്കിലും കടുത്ത മാനസികാഘാതം നേരിട്ട തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.

ആലപ്പുഴ മെഡിക്കൽ കോളജിലെ അഞ്ച് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. അപകടം നടക്കുമ്പോൾ കാറിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഏഴു പേർ യാത്ര ചെയ്യേണ്ട ടവേര വാഹനത്തിൽ 11 പേർ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. വാഹന ഉടമ വിദ്യാർഥികളുടെ പക്കൽ നന്നും 1000 രൂപ വാടകയായി വാങ്ങിയതായി പോലിസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

Advertisment

Read More

Accident Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: