/indian-express-malayalam/media/media_files/2025/05/14/w2IJsXY8gPn5KVUStzRT.jpg)
കീർത്തി സുരേഷ്
ശരീരം ഫിറ്റായി നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന നടിയാണ് കീർത്തി സുരേഷ്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകളിലും ആരോഗ്യകരമായ ഭക്ഷണക്രമത്തിലും വ്യായാമത്തിലും കീർത്തി ഉറച്ചു നിൽക്കാറുണ്ട്. ആഴ്ചയിൽ കുറഞ്ഞത് 5 ദിവസം എങ്കിലും വർക്ക്ഔട്ട് ചെയ്യുന്ന ആളാണ് താനെന്ന് കീർത്തി ബിഹൈൻഡ്‌വുഡ്സിന് മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശരീര ഭാരം കുറയ്ക്കാനായി ഡയറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും നടി വ്യക്തമാക്കി.
2018 വരെ താൻ വർക്ക്ഔട്ട് ഒന്നും ചെയ്തിരുന്നില്ലെന്ന് കീർത്തി പറഞ്ഞു. 2018 ൽ മഹാനടി സിനിമയ്ക്കുശേഷമാണ് ശരീര ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. വണ്ണം കുറയ്ക്കാനല്ല, ആരോഗ്യകരമായി ജീവിക്കാനാണ് ശരീര ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. ജിം എനിക്ക് ശരിയാകില്ലെന്ന് മനസിലായി. കാർഡിയോയ്ക്കാണ് ഞാൻ പ്രധാന്യം കൊടുത്തത്. അത് മസിൽ വളർച്ചയ്ക്ക് ഒരുപാട് സഹായിച്ചു. കോവിഡ് സമയത്താണ് യോഗ തുടങ്ങിയത്. ഇപ്പോഴും അത് തുടരുന്നുണ്ടെന്ന് കീർത്തി വ്യക്തമാക്കി. ദിവസത്തിൽ 6 ദിവസം വർക്ക്ഔട്ട് ചെയ്യാൻ ശ്രമിക്കാറുണ്ട്, 5 ദിവസം ഉറപ്പായും ചെയ്യാറുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി സ്ട്രെങ്ത് ട്രെയിനിങ് ചെയ്യാറുണ്ടെന്നും കീർത്തി പറഞ്ഞു.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങളുമാണ് കഴിക്കുന്നത്. ഇഷ്ടമുള്ളതെന്തും കഴിക്കാറുണ്ട്. നോൺ വെജിറ്റേറിയൻ ആയതിനാൽ മുട്ട മാത്രമാണ് കഴിക്കുന്നത്. ഒരു ദിവസം 6-7 മുട്ടയുടെ വെള്ള കഴിക്കും. പനീർ, ടോഫു, സോയ, പയർവർഗങ്ങൾ, ചന എന്നിവയൊക്കെ കഴിക്കാറുണ്ട്. നട്സും കഴിക്കാറുണ്ട്. ഊർജം കിട്ടാനായി ബ്ലാക്ക് കോഫി കുടിക്കാറുണ്ട്. രാത്രിയിൽ ചപ്പാത്തി, പനീർ, മഷ്റൂം അടങ്ങുന്ന ലഘുവായ ഭക്ഷണമാണ് കഴിക്കാറുണ്ട്. രാത്രിയിൽ വയർ നിറയെ ഭക്ഷണം കഴിക്കാറില്ല. കഴിക്കാറുണ്ട്. സൂപ്പ് കുടിക്കാറുണ്ടെന്നും കീർത്തി സുരേഷ് വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.