scorecardresearch

സ്റ്റേറ്റ് കടന്നപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി: പരിഹസിച്ച് നിഥിൻ രഞ്ജി പണിക്കർ

"സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ "ആണ്‍മുഷ്ക്ക്" മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം"

"സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ "ആണ്‍മുഷ്ക്ക്" മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം"

author-image
Entertainment Desk
New Update
Toxic, Geethu Mohandas, kasaba

ചിത്രം: ഇൻസ്റ്റഗ്രാം

പാൻ ഇന്ത്യൻ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്.' യഷിന്‍റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഗ്ലിംപ്സ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സോഷ്യൽ മീഡിയയിലടക്കം വീഡിയോ ശ്രദ്ധനേടുന്നതിനിടെ, സംവിധായകൻ നിഥിൻ രഞ്ജി പണിക്കരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുകയാണ്. 

Advertisment

സ്റ്റേറ്റ് കടന്നപ്പോള്‍ അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തിയെന്ന്, നിഥിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന 'ആണ്‍നോട്ട'ങ്ങളില്ലാത്ത, 'കസബ'യിലെ "ആണ്‍മുഷ്ക്ക്" മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം. "സേ ഇറ്റ്, സേ ഇറ്റ്"!! എന്ന് പറഞ്ഞ് ​ഗിയര്‍ കേറ്റിവിട്ട പുള്ളി. പക്ഷേ സ്റ്റേറ്റ് കടന്നപ്പോള്‍ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വ്വം തിരുത്തി?" നിഥിൻ കുറിച്ചു.

നായകൻ സ്ത്രീകളുടെ ദേഹത്ത് മദ്യം ഒഴിക്കുന്നത് ഉൾപ്പെടെയുള്ള രംഗങ്ങൾ ടോക്സിക്- ഗ്ലിംപ്സ് വീഡിയോയിലുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകൻ പ്രതികരണവുമായെത്തിയത്.



അതേസമയം, മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കർ സംവിധാനം ചെയ്ത 'കസബ' എന്ന ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പാർവതി തിരുവോത്ത്, ഗിതു മോഹൻദാസ് ഉൾപ്പെടെയുള്ള താരങ്ങൾ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കസബയിലെ രംഗങ്ങൾ ചർച്ചയായത്.

Advertisment

Read More

yash Geethu Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: