Ami Je Tomar 3.0
നൃത്തച്ചുവടുകളുമായി ബോളിവുഡിന്റെ പ്രിയതാരങ്ങളായ മാധുരി ദീക്ഷിതും വിദ്യാ ബാലനും. ഭൂൽ ഭുലയ്യ 3ൽ നിന്നുള്ള 'അമി ജെ തോമർ' എന്ന ഐക്കണിക് ഗാനത്തിൻ്റെ ഏറ്റവും പുതിയ പതിപ്പിൻ്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
മ്യൂസിക് വീഡിയോയിൽ, മുഖാമുഖം നിന്ന് നൃത്തം ചെയ്യുന്ന മാധുരിയെയും വിദ്യയെയും കാണാം. ഇരുവരും തങ്ങളുടെ അതുല്യമായ നൃത്ത വൈദഗ്ധ്യം കൊണ്ട് വേദിയെ ആകർഷിക്കാൻ ശ്രമിക്കുന്നു. ഗാനത്തിലെ മാധുരിയുടെ രൂപം ദേവദാസിലെയും കലങ്കിലെയും അവളുടെ വേഷത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.
അക്ഷയ് കുമാറും വിദ്യാ ബാലനും അഭിനയിച്ച 2007ലെ ഭൂൽ ഭുലയ്യ എന്ന ചിത്രത്തിലെ യഥാർത്ഥ ട്രാക്ക് 'അമി ജെ തോമർ' എന്ന ഗാനത്തിന്റെ പുനർരൂപകൽപ്പനയാണ് 'അമി ജെ തോമർ 3.0'. രണ്ട് ഗാനങ്ങളും ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്. വ്യാഴാഴ്ചയായിരുന്നു ഈ ഗാനത്തിൻ്റെ ഓഡിയോ റിലീസ്. പ്രീതവും അമാൽ മാലിക്കും ചേർന്ന് സംഗീതം നൽകിയ ഗാനം എഴുതിയിരിക്കുന്നത് സമീറാണ്.
ഭൂൽ ഭുലയ്യ 3-ൽ കാർത്തിക് ആര്യൻ റൂഹ് ബാബയുടെ വേഷം വീണ്ടും അവതരിപ്പിക്കും. അതേസമയം, 2022ലെ ഭൂൽ ഭുലയ്യ 2ൽ ഇല്ലാതിരുന്ന വിദ്യാ ബാലൻ, മൂന്നാം ഭാഗത്തിൽ ഐക്കണിക് മഞ്ജുളികയായി തിരിച്ചെത്തും. മാധുരി ദീക്ഷിതും ത്രിപ്റ്റി ദിമ്രിയുമാണ് ഭൂൽ ഭുലയ്യ3ലെ മറ്റു താരങ്ങൾ. അനീസ് ബാസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര എന്നിവരും തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കും. ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന ഭൂൽ ഭുലയ്യ 3 ദീപാവലിക്ക് ശേഷം നവംബർ ഒന്നിന് തീയേറ്ററുകളിൽ എത്തും.
Read More
- 'മാതൃത്വം നിങ്ങളെ കൂടുതൽ സുന്ദരിയാക്കി;' അമലാ പോളിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
- 12 വർഷമായി എന്റെ കൂടെ, വിട്ടു കളയാൻ വയ്യ: ഡ്രീം കാറിനെ കുറിച്ച് സിദ്ധാർത്ഥ്
- എന്റെ പുഞ്ചിരി തോൽക്കാൻ ഒരുക്കമല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്: അമൃത സുരേഷ്
- ഹേമമാലിനി- ജിത്രേന്ദ വിവാഹം മുടക്കാനെത്തിയ ധർമേന്ദ്ര, ആക്രോശിച്ച് ഹേമയുടെ പിതാവ്; സിനിമയേയും വെല്ലും ഈ ബോളിവുഡ് പ്രണയകഥ
- കുഷ്യൻ കവറിൽ ചിരിതൂകി ഹേമമാലിനിയും ധർമേന്ദ്രയും; ഇഷ ഡിയോളിന്റെ മുംബൈ ബംഗ്ലാവിലെ കാഴ്ചകൾ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.