scorecardresearch

All We Imagine As Light OTT: കാനിൽ പുരസ്കാരം നേടിയ ആ ചിത്രം ഒടിടിയിലെത്തി, എവിടെ കാണാം?

All We Imagine As Light OTT Release Date & Platform: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ, കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒടിടിയിലേക്ക്

All We Imagine As Light OTT Release Date & Platform: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ, കനി കുസൃതിയും ദിവ്യപ്രഭയും അഭിനയിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഒടിടിയിലേക്ക്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
All We Imagine As Light OTT Release Date Platform

All We Imagine As Light OTT Release Date & Platform

All We Imagine As Light OTT Release Date & Platform: പായൽ കപാഡിയ സംവിധാനം  ചെയ്ത, കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (പ്രഭയായി നിനച്ചതെല്ലാം) ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തും.  കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 

Advertisment

അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി മാറിയ ഈ  ഇന്ത്യന്‍ സിനിമ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024ലെ ഫേവറിറ്റ് സിനിമകളുടെ ലിസ്റ്റിലും ഇടം പിടിച്ചിരുന്നു.  നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തത്. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് സിനിമ ഇന്ത്യയില്‍ വിതരണം ചെയ്തത്. 

77മത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന വിശേഷണവും ചിത്രത്തിനു സ്വന്തം.  ഇന്ത്യ- ഫ്രാന്‍സ് സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ചിത്രമാണിത്. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 

Advertisment

ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 2025 ജനുവരി 3 മുതൽ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.

Read More

New Release OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: