scorecardresearch

'ആ ദിവസം മരിച്ചവരെല്ലാം ഉണർത്തപ്പെടുന്നു'; ഭയത്തിന്റെ ലോകത്ത് എത്തിക്കാൻ പ്രണവിന്റെ 'ഡീയസ് ഈറേ'; ട്രെയിലർ

ഭ്രമയുഗത്തിനു ശേഷം രാഹുൽ സദാശിവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’

ഭ്രമയുഗത്തിനു ശേഷം രാഹുൽ സദാശിവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’

author-image
Entertainment Desk
New Update

Dies Irae Trailer: മികച്ച പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിൻ്റെ വിജയത്തിനു ശേഷം വീണ്ടും ഹൊറർ കഥയുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ‘ഡീയസ് ഈറേ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം ഭ്രമയുഗം ഒരുക്കിയ രാഹുൽ സദാശിവൻ തന്നെയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

Advertisment

Also Read: കണ്ടിരിക്കാൻ തന്നെ എന്തുഭംഗി; ട്രെൻഡിംഗിൽ ഇടം പിടിച്ച് 'കാതൽ നദിയേ' ഗാനം

'ഭ്രമയുഗ'ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന 1 മിനിറ്റ് 17 സെക്കൻഡ് ദൈർഘ്യമുള്ള റിലീസ് ട്രെയിലറാണ് പുറത്തു വിട്ടിരിക്കുന്നത്.

Also Read: "ഒരുത്തൻ കാട്ടു തീ എങ്കിൽ, മറ്റവൻ കൊടുങ്കാറ്റ്;" ടൊവിനോ, ബേസിൽ, വിനീത് കോമ്പോയിൽ 'അതിരടി'; ടീസർ എത്തി

Advertisment

ഹൈറർ ത്രല്ലർ ചിത്രമായിരിക്കും ഡീയസ് ഈറേ എന്ന സൂചന ട്രെയിലർ നൽകുന്നുണ്ടെങ്കിലും ചിത്രത്തിന്റെ പ്ലോട്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ ഐഎസ്സി, കലാസംവിധാനം ജ്യോതിഷ് ശങ്കർ, സംഗീത സംവിധാനം ക്രിസ്റ്റോ സേവ്യർ, എഡിറ്റങ് ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനിങ് ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ് എം.ആർ രാജാകൃഷ്ണൻ എന്നിവർ നിർവഹിക്കുന്നു.

Read More: ദീപാവലി കളറാക്കി സൂര്യയുടെ 'ഗോഡ് മോഡ്'; സായ് അഭ്യങ്കറിന്റെ സംഗീതത്തിൽ 'കറുപ്പി'ലെ ഗാനം എത്തി

Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: