/indian-express-malayalam/media/media_files/2025/08/20/sanju-samson-and-shubman-gill-2025-08-20-15-51-28.jpg)
Sanju Samson and Shubman Gill
Sanju Samson Asia Cup 2025: സഞ്ജു സാംസണിനെ ഇന്ത്യയുടെ ട്വന്റി20 ടോപ് ഓർഡറിൽ നിന്ന് മാറ്റേണ്ട ഒരു കാര്യവും ഇല്ലെന്ന് ഇന്ത്യൻ മുൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജു ഏറ്റവും കൂടുതൽ അപകടകാരി എന്നും രവി ശാസ്ത്രി പറഞ്ഞു. ഏഷ്യാ കപ്പ് ആരംഭിക്കാനിരിക്കെയാണ് രവി ശാസ്ത്രിയുടെ വാക്കുകൾ.
"ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജു ഏറ്റവും കൂടുതൽ അപകടകാരി. ടോപ് ഓർഡറിൽ ബാറ്റ് ചെയ്താണ് സഞ്ജുവിന് നിങ്ങൾക്കായി മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കുക. ഏതെങ്കിലും ഒരു മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് സഞ്ജുവിൽ നിന്ന് വന്നാൽ ആ മത്സരത്തിൽ സഞ്ജു ഇന്ത്യയെ ജയിപ്പിക്കും. ടോപ് ഓർഡറിൽ തന്നെ സഞ്ജുവിനെ നിലനിർത്തുന്നതാണ് നല്ലത്," രവി ശാസ്ത്രി പറഞ്ഞു.
Also Read: Sanju Samson: നെറ്റ്സിൽ പോലും അവസരത്തിനായി സഞ്ജുവിന്റെ കാത്തിരിപ്പ്; റിപ്പോർട്ട്
"ഇന്ത്യൻ കുപ്പായത്തിലെ സഞ്ജു സാംസണിന്റെ ട്വന്റി20 കണക്കുകൾ നോക്കിയാൽ ശുഭ്മാൻ ഗില്ലിന് പോലും വെല്ലുവിളി ഉയർത്തുന്നതാണ് അത്. മറ്റൊരു താരത്തിന് പകരമായിരിക്കാം സഞ്ജുവിന് അവസരം ലഭിച്ചത്. പക്ഷേ ഇനി സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റി നിർത്തരുത്. അപകടകാരിയാണ് സഞ്ജു. മാച്ച് വിന്നറും," രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു.
Also Read: എനിക്ക് പറ്റിയ പിഴവ് നിങ്ങൾ ആവർത്തിക്കരുത്; ഗില്ലിനോടും അഭിഷേകിനോടും യുവി
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി ഇന്നിങ്സ് ഓപ്പൺ ചെയ്സ് ഗിൽ റൺസ് കണ്ടെത്തിയതും ഇംഗ്ലണ്ട് പര്യടനത്തിൽ റൺവേട്ട നടത്തിയതുമാണ് ഗില്ലിനെ ട്വന്റി20 സ്ക്വാഡിലേക്കും ഉൾപ്പെടുത്താൻ സെലക്ടർമാർ നിർബന്ധിതരായത്. മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻസി ഗില്ലിന്റെ കൈകളിലേക്ക് നൽകുക എന്ന ലക്ഷ്യമാണ് സെലക്ഷൻ കമ്മറ്റിയുടേത്. സൂര്യകുമാർ യാദവ് ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറുന്നതോടെ ഗിൽ ക്യാപ്റ്റൻസി ഏറ്റെടുക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.
Also Read: കോഹ്ലിക്കെതിരെ തെളിവ് എവിടെ? ആർക്കാണ് ഇതിലൊക്കെ ഇത്ര പ്രശ്നം? ആഞ്ഞടിച്ച് മുൻ താരം
ഓപ്പണിങ്ങിൽ സഞ്ജുവിന് സ്ഥാനം നഷ്ടമാവുമ്പോൾ വിക്കറ്റ് കീപ്പർ പൊസിഷനിൽ ജിതേഷ് ശർമ സഞ്ജുവിന് വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞ ദിവസം നെറ്റ്സിൽ കൂടുതൽ സമയം വിക്കറ്റ് കീപ്പിങ്ങിൽ പരിശീലനം നടത്തിയത് ജിതേഷ് ശർമ ആയിരുന്നു.
Read More:തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us