/indian-express-malayalam/media/media_files/uploads/2021/01/siraj.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം മത്സരം വാർത്തകളിൽ നിറഞ്ഞത് വംശിയാധിക്ഷേപത്തിന്റെകൂടെ പേരിലാണ്. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെയാണ് ഓസിസ് ആരാധകർ വംശിയാധിക്ഷേപം നടത്തിയത്. സിഡ്നിയിൽ നിന്ന് ബ്രിസ്ബെയ്നിലേക്ക് എത്തുമ്പോഴും ഇന്ത്യൻ താരത്തെ ലക്ഷ്യംവെച്ചിരിക്കുകയാണ് ഓസിസ് ആരാധകർ. നാലാം ടെസ്റ്റിനിടയിലും താരം അധിക്ഷേപിക്കപ്പെട്ടതായി റിപ്പോർട്ടുകൾ.
Also Read: പരുക്ക്, ചതി, വംശിയാധിക്ഷേപം; ഇന്ത്യയുടേത് വിജയത്തിന്റെ വിലയുള്ള സമനില
സിഡ്നി മോണിങ് ഹെറാൾഡാണ് ചില കാണികൾ താരത്തെ അധിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിറാജിനൊപ്പം വാഷിങ്ടൺ സുന്ദറിനെതിരെയും കാണികൾ ആക്രോശിച്ചതായി പറയുന്നു.
Also Read: ഇതാണ് അരങ്ങേറ്റം; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി നടരാജൻ
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം ദിനം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വംശീയ അധിക്ഷേപം നടത്തിയ ആറ് കാണികളെ പൊലീസ് ഇടപെട്ട് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യയുടെ മൊഹമ്മദ് സിറാജാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
Also Read: വെടിക്കെട്ട് തീർത്ത് ഉത്തപ്പയും വിഷ്ണുവും; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം
സിറാജ് ഇക്കാര്യം ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയോടും അംപയറോടും പരാതിപ്പെട്ടു. തന്നെ അധിക്ഷേപിച്ചവരെ സിറാജ് അംപയർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഒരേ വരിയിൽ ഇരിക്കുകയായിരുന്ന ആറ് പേരെ അംപയറുടെ നിർദേശാനുസരണം പൊലീസ് എത്തി പുറത്താക്കി. സിറാജ്, ബുംറ എന്നിവർക്കെതിരെ മൂന്നാം ദിവസവും വംശീയ അധിക്ഷേപം നടന്നതായി പരാതി ഉയർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.