/indian-express-malayalam/media/media_files/2025/04/01/jud6YXEdKIjj00NssxNp.jpg)
Rohit Sharma, NIta Ambhani Photograph: (Screengrab)
MI vs RCB Rohit Sharma IPL 2025: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരെ ടോസ് നേടിയതിന് ശേഷം രണ്ട് സൂപ്പർ താരങ്ങളുടെ ടീമിലേക്കുള്ള തിരിച്ചുവരവാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ പ്രഖ്യാപിച്ചത്. കാത്തിരിപ്പിന് ഒടുവിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലേക്ക് എത്തിയപ്പോൾ കാൽമുട്ടിലെ പരുക്ക് ഭേദമായി രോഹിത് ശർമയും ടീമിലേക്ക് വന്നു. എന്നാൽ ഇംപാക്ട് പ്ലേയറായാണ് വീണ്ടും രോഹിത് ശർമയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രോഹിത് ശർമയെ വീണ്ടും ഇംപാക്ട് പ്ലേയർ ലിസ്റ്റിൽ ഉൾപ്പെടുത്തതിയതിന്റെ കാരണം തേടുകയാണ് ആരാധകർ. കാൽമുട്ടിലെ പരുക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ലാത്തതിനാൽ ആയിരിക്കാം രോഹിത്തിനെ ബാറ്റർ മാത്രമായി മുംബൈ ഇന്ത്യൻസ് കളിപ്പിക്കുന്നത് എന്ന വിലയിരുത്തലാണ് ശക്തം.
ഈ സീസണിൽ താര ലേലത്തിന് മുൻപ് 16 കോടി രൂപയ്ക്കാണ് രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽ നിലനിർത്തിയത്. മുംബൈയുടെ ആദ്യ കളികളിൽ ഇംപാക്ട് പ്ലേയർ ബാറ്ററായാണ് രോഹിത്തിനെ മുംബൈ ടീം മാനേജ്മെന്റ് കളിപ്പിക്കുന്നത്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലെ അനുഭവസമ്പത്ത് ഉൾപ്പെടെ ടീമിന് ഇതിലൂടെ നഷ്ടമാവുന്നു എന്ന വിമർശനവുമായി രോഹിത്തിന്റെ ആരാധകർ എത്തുന്നുണ്ട്.
ലക്നൗവിന് എതിരായ മുംബൈയുടെ മത്സരമാണ് പരുക്കിനെ തുടർന്ന് രോഹിത്തിന് നഷ്ടമായത്. എന്നാൽ ആർസിബിക്ക് എതിരായ മത്സരത്തിന് മുൻപ് ഞായറാഴ്ച രോഹിത് നെറ്റ്സിൽ പരിശീലനം നടത്തി. ഐപിഎല്ലിൽ ഇതുവരെ മിന്നും പ്രകടനം പുറത്തെടുക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടില്ല.
കൊൽക്കത്തക്കെതിരായ മത്സരത്തിൽ 12 പന്തിൽ നിന്ന് 13 റൺസ് എടുത്താണ് രോഹിത് മടങ്ങിയത്. ചെന്നൈക്കെതിരായ മത്സരത്തിൽ രോഹിത് നാല് പന്തിൽ ഡക്കായിരുന്നു. ഗുജറാത്ത് ടൈറ്റൻസിന് എതിരെ നാല് പന്തിൽ നിന്ന് എട്ട് റൺസും എടുത്ത് രോഹിത് മടങ്ങിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.