/indian-express-malayalam/media/media_files/2025/04/04/M0ho5lbr8yepzeAkjB3w.jpg)
Hardik Pandya Photograph: (IPL, Instagram)
MI vs LSG IPL 2025: ഓപ്പണർമാരുടെ അർധ ശതകത്തിന്റെ ബലത്തിൽ മുംബൈ ഇന്ത്യൻസിന് മുൻപിൽ 204 റൺസ് വിജയ ലക്ഷ്യം വെച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഋഷഭ് പന്ത് ഉൾപ്പെടെയുള്ള ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ മാർഷും മർക്രമും ആയുഷ് ബദേനിയും ഡേവിഡ് മില്ലറും റൺസ് കണ്ടെത്തി ലക്നൗ സ്കോർ 203ലേക്ക് എത്തിച്ചു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ന 203 എന്ന സ്കോറിലേക്ക് എത്തിയത്. മുംബൈക്കായി ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് വീഴ്ത്തി. അവസാന അഞ്ച് ഓവറിൽ ലക്നൗവിന് നേടാനായത് 57 റൺസ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. മിച്ചൽ മാർഷ് 31 പന്തിൽ നിന്ന് 60 റൺസ് എടുത്ത് കൂടുതൽ അപകടകാരിയായപ്പോൾ വിഘ്നേഷ് പുത്തൂരിനെ ഇറക്കിയാണ് ഹർദിക് ഭീഷണി അകറ്റിയത്. ഒൻപത് ഫോറും രണ്ട് സിക്സുമാണ് മാർഷിന്റെ ബാറ്റിൽ നിന്ന് വന്നത്. ലക്നൗവിന്റെ ഏഴാമത്തെ ഓവറിലെ അവസാന പന്തിൽ വിഘ്നേഷിന്റെ ഗൂഗ്ലിക്ക് മുൻപിൽ മാർഷ് വീഴുകയായിരുന്നു.
മാർഷ് മടങ്ങിയതിന് പിന്നാലെ നിക്കോളാസ് പൂരനെ സ്കോർ ഉയർത്താൻ അനുവദിക്കാതെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ തന്നെ മടക്കി. 12 റൺസ് ആണ് നിക്കോളാസ് പൂരൻ നേടിയത്. ഋഷഭ് പന്ത് വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ആറ് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് പന്തിന് നേടാനായത്. ഹർദിക് പാണ്ഡ്യയാണ് ലക്നൗ ക്യാപ്റ്റനെ മടക്കിയത്.
അവസാന ഓവറിൽ ഹർദിക് രണ്ട് വിക്കറ്റ് പിഴുതു. എന്നാൽ അവസാന ഓവറിൽ 15 റൺസ് കണ്ടെത്താനും ലക്നൗവിന് സാധിച്ചു. ആയുഷ് ബദോനി 19 പന്തിൽ നിന്ന് 30 റൺസ് എടുത്തു. മർക്രം 38 പന്തിൽ നിന്നാണ് 53 റൺസ് കണ്ടെത്തിയത്. ഡേവിഡ് മില്ലർ 14 പന്തിൽ നിന്ന് 27 റൺസ് എടുത്തു. നാല് ഓവറിൽ 36 റൺസ് വഴങ്ങിയാണ് ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് പിഴുതത്. വിഘ്നേഷ് നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അശ്വനി കുമാറും ട്രെന്റ് ബോൾട്ടും ഓരോ വിക്കറ്റ് വീതം പിഴുതു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.