/indian-express-malayalam/media/media_files/2025/04/05/wBfs5xXDQDdhfQOce3RK.jpg)
Aakash Ambani During Mumbai Indians Match Photograph: (Screengrab)
MI vs LSG IPL 2025: ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ മുംബൈ ഇന്ത്യൻസ് അവസാന നാല് പന്തിൽ നിന്ന് ജയിക്കാൻ 14 റൺസ് വേണമെന്ന അവസ്ഥ. ഈ സമയം മിച്ചൽ സാന്റ്നറിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ സിംഗിൾ നിഷേധിച്ചു. ഹർദിക് പാണ്ഡ്യയുടെ ഈ നീക്കം ആരാധകരിൽ മാത്രമല്ല, മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനിയേയും ഞെട്ടിച്ചു.
ആ സിംഗിൾ എടുത്തിരുന്നു എങ്കിൽ മുംബൈയുടെ വിജയ ലക്ഷ്യം മൂന്ന് പന്തിൽ നിന്ന് 13 റൺസ് എന്ന നിലയിലായാനെ. എന്നാൽ പിന്നെ വന്ന രണ്ട് പന്തിലും സിക്സ് കണ്ടെത്താൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന് സാധിച്ചില്ല. ഇതോടെ 12 റൺസ് തോൽവിയിലേക്ക് മുംബൈ വീണു. ബാറ്റ് വലിച്ചെറിഞ്ഞായിരുന്നു ഹർദിക് തന്റെ നിരാശ ഗ്രൗണ്ടിൽ വെച്ച് പ്രകടിപ്പിച്ചത്.
സാന്റ്നറിന് സിംഗിൾ നിഷേധിക്കുന്നതിന് ഏതാനും നിമിഷം മുൻപായിരുന്നു തിലക് വർമയെ റിട്ടയർഡ് ഹർട്ടായി പിൻവലിച്ച് മുംബൈ ഇന്ത്യൻസ് സാന്റ്നറെ ക്രീസിലേക്ക് വിട്ടത്. സ്വന്തം കളിക്കാരിൽ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിനുള്ള വിശ്വാസക്കുറവാണ് ഇതെന്നാണ് ആരാധകരുടെ വിമർശനം. തിലക് വർമയെ റിട്ടയർഡ് ഹർട്ടായി പിൻവലിച്ച തീരുമാനത്തിന് എതിരെ മുംബൈ ഡഗൗട്ടിലിരുന്ന് സൂര്യകുമാർ യാദവും പ്രതിഷേധിച്ചിരുന്നു.
MI Owner Akash Ambani reaction When Hardik Pandya on 19.3 Balls not takes the Single.#LSGvsMIpic.twitter.com/BCznQ7fc5J
— Vikas Yadav (@VikasYadav69014) April 4, 2025
ജയത്തോടെ മുംബൈ ഇന്ത്യൻസിന് എതിരായ ഐപിഎല്ലിലെ ആധിപത്യം നിലനിർത്താൻ ലക്നൗവിന് സാധിച്ചു. ഐപിഎല്ലിൽ ഏഴ് വട്ടം ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും മുംബൈക്കെതിരെ ജയിച്ചത് ലക്നൗ ആണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.