/indian-express-malayalam/media/media_files/uploads/2018/04/kohli.jpg)
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വമ്പന്മാരെ ഇറക്കിയിട്ടും കിരീടം ഉയര്‍ത്താനാകാതെ പോയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുന്നില്‍ നയിക്കാന്‍ വിരാട് കോഹ്‌ലിയുണ്ടായിട്ടും ഐപിഎൽ കിരീടം ബെംഗളൂരുവിന് കിട്ടാക്കനിയായി തുടരുകയാണ്. ആര്‍സിബിയുടെ ഈ ദുരവസ്ഥയെ പരിഹസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇത്രയും മോശം പ്രകടനം കാഴ്ചവച്ചിട്ടും ഇപ്പോഴും കോഹ്‌ലിയെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നത് ഭാഗ്യമാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള ചെന്നൈയുടെ നായകന്‍ ധോണിയോടും മുംബൈയുടെ നായകന്‍ രോഹിത് ശര്‍മ്മയോടും കോഹ്‌ലിയെ താരതമ്യം ചെയ്യരുതെന്നും ഗംഭീര്‍ തുറന്നടിച്ചു.
Read More: വിരാട് കോഹ്‌ലി ഒരു പോരാളിയാണ്, തന്നെ പോലെ: എബി ഡിവില്ലിയേഴ്സ്
''ഇപ്പോഴും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട്. തന്ത്രജ്ഞനായ ഒരു ക്യാപ്റ്റനായി കോഹ്‌ലിയെ എനിക്ക് തോന്നിയിട്ടില്ല. ഐപിഎല്‍ ജയിച്ചിട്ടില്ല. ഐപിഎല്‍ ജയിക്കുന്നത് വരെ ക്യാപ്റ്റന്‍ എന്ന നിലയിലുള്ള റെക്കോര്‍ഡ് നല്ലതല്ല. മൂന്ന് തവണ കപ്പ് നേടിയവരുണ്ട്, ധോണിയും രോഹിത്തും. അതുകൊണ്ട് അവന് ഇനിയും ഒരുപാട് പോകാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈയൊരു ഘട്ടത്തില്‍ ധോണിയോടും രോഹിത്തിനോടും താരതമ്യം ചെയ്യുന്നത് ശരിയല്ല'' ഗംഭീര്‍ പറയുന്നത്.
''കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി റോയല്‍ ചലഞ്ചേഴ്‌സ് അവനെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നത് തന്നെ ഭാഗ്യമായി വേണം കരുതാന്‍. കാരണം, ഒരു കപ്പ് പോലും നേടാനാകാതെ വന്നിട്ടും ഇത്രയും അവസരം ലഭിച്ച മറ്റൊരു നായകനുണ്ടാകില്ല'' ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിയിലായിരുന്നു ഗംഭീറിന്റെ പ്രതികരണം.
Also Read: 'ഐപിഎൽ എല്ലാവർഷവുമുണ്ട്, ലോകകപ്പ് നാല് വർഷത്തിലൊരിക്കൽ മാത്രമാണ്'; ഇന്ത്യൻ താരങ്ങളോട് വിരാട് കോഹ്‌ലി
ഗംഭീറിന്റെ വാക്കുകള്‍ തെളിയിക്കുന്നതാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ചരിത്രവും. 96 മത്സരങ്ങളില്‍ ബെംഗളൂരുവിനെ കോഹ്‌ലി നയിച്ചെങ്കിലും 44 മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. അതേസമയം, തെറ്റായ തീരുമാനങ്ങളാണ് തങ്ങള്‍ക്ക് കപ്പ് നേടാനാകാത്തതിന് പിന്നിലെന്നാണ് കഴിഞ്ഞ ദിവസം കോഹ്‌ലി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.