scorecardresearch

ഫൂട്‌ബോളിൽ വമ്പൻ അട്ടിമറി;അർജന്റീനയ്ക്കും ബ്രസീലിനും തോൽവി

തോറ്റെങ്കിലും ലാറ്റിമേരിക്കൻ മേഖലയിൽ അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികൾക്ക് എട്ട് മത്സരങ്ങളിലെ നാലാമത്തെ തോൽവിയാണ്

തോറ്റെങ്കിലും ലാറ്റിമേരിക്കൻ മേഖലയിൽ അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികൾക്ക് എട്ട് മത്സരങ്ങളിലെ നാലാമത്തെ തോൽവിയാണ്

author-image
Sports Desk
New Update
brazil

പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെട്ടത്

ബൊഗോട്ട: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻ അട്ടിമറിയുമായി കൊളംബിയയും പരാഗ്വെയും.ലോകചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചത്. പരാഗ്വെയയോടെ എതിരില്ലാത്ത ഒരുഗോളിനാണ് ബ്രസീൽ തോൽവി വഴങ്ങിയത്. തോറ്റെങ്കിലും ലാറ്റിമേരിക്കൻ മേഖലയിൽ അർജന്റീന തന്നെയാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികൾക്ക് എട്ട് മത്സരങ്ങളിലെ നാലാമത്തെ തോൽവിയാണ്. 

Advertisment

യെർസൺ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് അർജന്റീനയ്‌ക്കെതിരായ കൊളംബിയയുടെ ഗോളുകൾ നേടിയത്.നിക്കോളാസ് ഗോൺസാലസാണ് അർജന്റീനയുടെ ഏകഗോൾ നേടിയത്. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. പന്തടക്കത്തിൽ മുന്നിട്ടു നിന്നെങ്കിലും ലക്ഷ്യം കാണാൻ കഴിയാതിരുന്നതാണ് ലോക ചാമ്പ്യന്മാർക്ക് തിരിച്ചടിയായത്.

മത്സരത്തിന്റെ 25-ാം മിനിറ്റിൽ യെർസൺ മെസക്വറയിലൂടെ കൊളംബിയ മുന്നിലെത്തി. ഒരു ഗോൾ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൺസാലസിലൂടെ അർജന്റീന ഗോൾ മടക്കി സമനില പിടിച്ചു. എന്നാൽ അർജന്റീനയുടെ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല.60ാം മിനിറ്റിൽ റോഡ്രിഗസിന്റെ പെനാൽറ്റിയിലൂടെ കൊളംബിയ വീണ്ടും മുന്നിലെത്തി. സമനില പിടിക്കാൻ അർജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും കൊളംബിയൻ അതിർത്തി കടക്കാനായില്ല.

പരാഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ പരാജയപ്പെട്ടത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഡിയേഗോ ഗോമസാണ് പരാഗ്വെയുടെ നിർണായക ഗോൾ നേടിയത്. 2008 ന് ശേഷം ആദ്യമായിട്ടാണ് പരാഗ്വെ ബ്രസീലിനെ തോൽപ്പിക്കുന്നത്. നിലവിൽ 10 പോയിന്റുള്ള ബ്രസീൽ മേഖലയിൽ നിന്നുള്ള പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

Read More

Advertisment
Brazil Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: