/indian-express-malayalam/media/media_files/2025/05/26/sF8BxtzzWOGs3yKvDSJm.jpg)
Shubman Gill, Ben Stokes Photograph: (File Photo)
india vs England Test: ഇന്ത്യയുടെ സ്റ്റാർ പേസർ ബുമ്രയെ ഇംഗ്ലണ്ട് ടീം ഭയക്കുന്നില്ലെന്ന് ഇംഗ്ലീഷ് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ്. ഇന്ത്യയെ ഒറ്റയ്ക്ക് പരമ്പര ജയത്തിലേക്ക് നയിക്കാനുള്ള പ്രാപ്തി ബുമ്രയ്ക്ക് ഇല്ലെന്ന് ബെൻ സ്റ്റോക്ക്സ് പറഞ്ഞു. ഹെഡിങ്ലേ ടെസ്റ്റിന് മുൻപായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സ്റ്റോക്ക്സിന്റെ വാക്കുകൾ.
"ഒരു ഭയവുമില്ല. രാജ്യാന്തര ക്രിക്കറ്റിൽ ക്വാളിറ്റിയുള്ള എതിരാളികളെയാവും എപ്പോഴും നമുക്ക് നേരിടേണ്ടി വരിക. ബുമ്ര ക്ലാസ് ബോളറാണ്. എന്നാൽ ഞങ്ങൾ ഭയപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഒരിക്കലുമില്ല," ബെൻ സ്റ്റോക്ക്സ് പറഞ്ഞു.
Also Read: ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി
"ഒരു ബോളറിന് ഒറ്റയ്ക്ക് ഏതൊരു ടീമിനേയും പരമ്പര ജയത്തിലേക്ക് നയിക്കാനാവും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്ലേയിങ് ഇലവനിലെ എല്ലാ കളിക്കാരും മികവ് കാണിക്കണം, മുൻപോട്ട് വരണം. വിജയത്തിലേക്ക് എത്താനുള്ള താക്കോൽ ഏതെങ്കിലും ഒരു താരത്തിന്റെ കയ്യിൽ മാത്രമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല," ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് വ്യക്തമാക്കി.
ടെസ്റ്റിൽ ഇംഗ്ലണ്ടിന് എതിരെ മികച്ച റെക്കോർഡുകളാണ് ബുമ്രയ്ക്കുള്ളത്. ഇംഗ്ലണ്ടിന് എതിരെ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റ് ആണ് ബുമ്ര റെഡ് ബോളിൽ വീഴ്ത്തിയത്. ഇംഗ്ലണ്ട് മണ്ണിൽ കളിച്ച ഒൻപത് ടെസ്റ്റിൽ നിന്ന് 37 വിക്കറ്റ് നേടാനും ബുമ്രയ്ക്കായി.
Also Read: നാല് ദിവസത്തെ ടെസ്റ്റ്; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൾ ഉൾപ്പെടുത്താൻ നീക്കം
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിനെ കുഴയ്ക്കാനും ബുമ്രയ്ക്ക് പലവട്ടം സാധിച്ചിട്ടുണ്ട്. 2024ൽ ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഈ സമയം ബുമ്രയ്ക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ സ്റ്റോക്ക്സിന് സാധിച്ചില്ല.
അതേസമയം ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് രണ്ട് ദിവസം മുൻപ് തന്നെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. ബെതലിന് പകരം ഒലി പോപ്പിലാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് വിശ്വാസം വയ്ക്കുന്നത്. മൂന്ന് സീമർമാരും ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറുമാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനിൽ ഉള്ളത്.
Also Read: Sanju Samson: സഞ്ജു വന്നാൽ അത് ചെന്നൈക്ക് ഗുണമോ ദോഷമോ? ടീം ബാലൻസിനെ ബാധിക്കുക ഇങ്ങനെ
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ബെൻ ഡക്കറ്റ്, ഒലി പോപ്പ്, റൂട്ട്, ബ്രൂക്ക്, സ്റ്റോക്ക്സ്, ജാമി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡൻ, ജോഷ്, ബാഷിർ
Read More: Jasprit Bumrah: എന്തുകൊണ്ട് ക്യാപ്റ്റൻസി ഏറ്റെടുത്തില്ല? മൗനം വെടിഞ്ഞ് ബുമ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.