/indian-express-malayalam/media/media_files/2025/09/19/zubeen-garg-death-news-2025-09-19-18-57-07.jpg)
ചിത്രം: എക്സ്
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം വലിയ ഞെട്ടലാണ് സംഗീത ലോകത്തുണ്ടാക്കിയത്. 'യാ അലി' എന്ന ഹിറ്റു ഗാനത്തിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തനായ അസമീസ് ഗായകനായ സുബീൻ തന്റെ 52-ാം വയസ്സിലാണ് ലോകത്തോട് വിടപറഞ്ഞത്. വെള്ളിയാഴ്ച സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയാണ് മരണം സംഭവിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പൂരിൽ എത്തിയതായിരുന്നു അദ്ദേഹം.
മരണ വാർത്ത പുറത്തുവന്നതിനു പിന്നാലെ, ആരാധകരടക്കം ലക്ഷക്കണക്കിന് ആളുകളാണ് 'സുബീൻ ഗാർഗ്' എന്ന് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 50 ലക്ഷത്തിലധികം സെർച്ചുകളാണ് അവസാന 4 മണിക്കൂറിനുള്ളിൽ ഉണ്ടായത്.
സ്കൂബ ഡൈവിങ്ങിനിടെ ശ്വസന പ്രശ്നം നേരിട്ടതോടെ ഓപ്പമുണ്ടായിരുന്ന സിംഗപ്പൂരിലെ അസം അസോസിയേഷൻ അംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഐസിയുവിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് പരിപാടിയുടെ സംഘാടകർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Also Read: 'യാ അലി'യുടെ ശബ്ദം; ഗായകൻ സുബീൻ ഗാർഗ് വിടവാങ്ങി; മരണം സ്കൂബ ഡൈവിങ്ങിനിടെ
അസമിലെ ഏറ്റവും സ്വാധീനമുള്ള സംഗീത കലാകാരനായിരുന്ന ഗാർഗ്, ബോളിവുഡിലും ജനപ്രിയനായിരുന്നു. തൊണ്ണൂറുകളിൽ അസമീസ് ഭാഷയിൽ പ്രശസ്തിയിലേക്ക് എത്തിയ സുബീൻ, 2006 ൽ പുറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ബോളിവുഡ് ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധനേടിയത്. ഇന്ത്യയ്ക്കു പുറമേ തെക്കനേഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.
1972 നവംബർ 18 ന് മോഹിനിയുടെയും ബോർതുകുറിന്റെയും മകനായി അപ്പർ അസമിലെ ജൊർഹാത്തിലാണ് സുബീൻ ഗാർഗിന്റെ ജനനം. 'അനാമിക' എന്ന ആദ്യ ആൽബത്തിലൂടെ സംഗീത രംഗത്തേക്ക് ചുവടുവെച്ച സുബിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കരിയറിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നാണ് വിവരം.
Read More: തമിഴ് ഹാസ്യ താരം റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.