/indian-express-malayalam/media/media_files/oBXwMbL5PH841I7lnCKY.jpg)
രണ്ടു ദിവസം മുൻപാണ് നടിയും ഗായികയുമായ സുബ്ബലക്ഷ്മി മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ച സുബ്ബലക്ഷ്മിയുടെ മരണാനന്തര ചടങ്ങുകൾ തിരുവനന്തപുരത്താണ് നടന്നത്. സിനിമാ-ടിവി മേഖലയിലെ സുബ്ബലക്ഷ്മിയുടെ സഹപ്രവർത്തകർ അവർ ആദരാഞ്ജലി നേരാൻ എത്തി.
അമ്മയുടെ വിയോഗത്തിൽ താൻ അനാഥയായി എന്ന് മകളും നർത്തകിയും നടിയുമായ താരാ കല്യാൺ (Thara Kalyan) പറഞ്ഞു. ഇക്കാലമത്രയും കൂടെയുണ്ടായിരുന്ന എന്റെ ബേബി, എന്റെ സുബ്ബു പോയി എന്നാണു കൊച്ചുമകളും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ സൗഭാഗ്യ വെങ്കടേഷ് (Sowbhagya Venkitesh) പറഞ്ഞത്. സുബ്ബലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും ഇരുവരും ഇൻസ്റ്റഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലും പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതേ തുടർന്ന്, ഈ വിഡിയോകൾ പോസ്റ്റ് ചെയ്ത സമയം, അതിന്റെ അനൗചിത്യം എന്നിവ ചൂണ്ടിക്കാട്ടി ധാരാളം പേര് കമന്റുകളുമായി രംഗത്ത് വന്നു.
'ഇതൊക്കെ എങ്ങനെ സാധിക്കുന്നെടേയ്. പോയിട്ട് രണ്ട് ദിവസം പോലും ആയില്ലേ അപ്പോഴേക്കും വീഡിയോ എഡിറ്റ് ചെയ്ത് ഇട്ടേക്കുന്ന്...' എന്നാണ് ഒരു യൂസർ സൗഭാഗ്യയുടെ വിഡിയോയിൽ കമന്റ് ചെയ്തത്, ആള് മരിച്ചു തലക്ക് മോളിൽ നിക്കുമ്പോൾ തന്നെ വേണോ ഇതൊക്കെ 16 വരെ ഒന്നു ഒതുങ്ങിക്കൂടെ,' എന്ന് മറ്റൊരാളും.
ഇതിനു മറുപടിയായി '16 ദിവസം കഴിയുമ്പോൾ തലക്ക് മുകളിൽ നിന്ന ആൾ താഴെ വരുമോ? 16 ഇന്റെ കണക്ക് നോക്കാൻ സൗകര്യം ഇല്ല. അവരവരുടെ മനസ്സിന് സമാധാനം കിട്ടുന്നത് ചെയ്യും. അമ്മൂമ്മ പോയി എന്ന് പറഞ്ഞു നിലവിളിക്കാതെ അവരുടെ നല്ല ഓർമ്മകൾ വീണ്ടും ഓർക്കുന്നു. അതിന് കുഴപ്പം ഉണ്ടെങ്കിൽ കാര്യമായി പോയി.' മറ്റൊരു യൂസർ പോസ്റ്റ് ചെയ്തു.
താരാ കല്യാൺ പങ്കു വച്ച റീലിനു താഴെയേ സമാനമായ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.
'താരയ്ക്ക് വട്ടുണ്ടോ, അമ്മ പോയി രണ്ടു ദിവസം കഴിയും മുൻപ് ഇത്തരത്തിൽ വീഡിയോ ഇടാൻ' എന്ന ചോദിച്ച യൂസർക്ക് മറുപടിയായി 'ആ അമ്മ ജീവിച്ചിരുന്നപ്പോ ഏറ്റവും സൗഭാഗ്യവതിയായാണ്, ഒരോ നിമിഷവും ആഘോഷമാക്കിയാണ് താര ചേച്ചിയും സൗക്കുട്ടിയും അമ്മയെ നോക്കിയത്. അമ്മയും ഒരു നിമിഷവും ദുഖിച്ചിട്ടില്ല. അമ്മ പോയത് വിശ്വസിക്കാൻ പറ്റുന്നില്ല. അവർക്കെങ്ങനെ ഇവിടന്ന് പോവാൻ പറ്റും. അമ്മയെ നന്നായി നോക്കി സന്തോഷിപ്പിച്ച് സുന്ദരിയാക്കി ഇരുത്തിയിരുന്ന മകൾ മരണശേഷം കരഞ്ഞിരിക്കുന്നത് അമ്മയ്ക്കും ഇഷ്ടമാവില്ല. ജീവിച്ചിരികുമ്പോ നന്നായി നോക്കി സന്തോഷമായി മരിക്കാൻ അനുവദിക്കുക. അല്ലാതെ നോക്കാതെ കഷ്ടപെടുത്തിയിട്ട് മരിച്ച ശേഷം കരഞ്ഞിരിക്കേണ്ട കാര്യമില്ല. താര ചേച്ചിയെയും ആ കുടുംബത്തെയും ഒരുപാടിഷ്ടം' എന്ന് മറ്റൊരു യൂസർ കമന്റ് ചെയ്തു.
എന്തായാലും അമ്മയും അമ്മൂമ്മയും മരിച്ചതിന്റെ ദുഃഖം എന്നത് താരയെയും സൗഭാഗ്യയെയും സംബന്ധിച്ച് തീർത്തും പേർസണൽ ആയ ഒരു വിഷയം ആണ്. അവരുടെ ദുഃഖം അവർ എവിടെ, എങ്ങനെ കാണിക്കണം എന്നത് അവരുടെ തീരുമാനം ആണ്, ചോയ്സ് ആണ് എന്നതാണ് ചർച്ചകളിൽ ഉരുത്തിരിഞ്ഞ് വരുന്നത്.
Read Here
- ഒരേയൊരു ദിലീപ്; സുബ്ബലക്ഷ്മി അമ്മയെ കാണാൻ ദിലീപ് എത്തിയ വീഡിയോ പങ്ക് വച്ച് താരാ കല്യാൺ
- 30 വർഷം സ്നേഹമായി, കരുത്തായി നിന്ന എന്റെ സുബ്ബു പോയി: വേദനയോടെ സൗഭാഗ്യ
- മമ്മൂട്ടി ചോദിച്ചു, എന്നാല്‍ ഞാന്‍ ഡാര്‍ലിംഗ് എന്ന് വിളിച്ചോട്ടേ?; സൂപ്പര്‍സ്റ്റാറുമായുള്ള സുബ്ബലക്ഷ്മിയമ്മയുടെ'സ്നേഹക്കഥ'
- ഞാൻ അനാഥയായി; അമ്മയുടെ വിയോഗത്തിൽ താരാ കല്യാൺ
മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയ സുബ്ബലക്ഷ്മിയമ്മ
തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചിരുന്നു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്.
നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് 'നന്ദനം' സിനിമയിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു.
ഇപ്പോള്‍ മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയിട്ടുണ്ട് സുബ്ബലക്ഷ്മിയമ്മ. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്‌പുത് നായകനായ 'ദിൽ ബെച്ചാര' എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.