scorecardresearch

കേദാര്‍നാഥോ കാന്‍ ചലച്ചിത്രമേളയോ? മോദിയുടെ തീര്‍ഥാടന യാത്രയ്ക്ക് പിന്നാലെ കൂടി ട്രോളന്മാരും

രണ്ടര മണിക്കൂര്‍ നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയിലെത്തിയത്. ഇപ്പോള്‍ ഗുഹയില്‍ നിശബ്ദനായി ധ്യാനിക്കുകയാണ് അദ്ദേഹം.

രണ്ടര മണിക്കൂര്‍ നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയിലെത്തിയത്. ഇപ്പോള്‍ ഗുഹയില്‍ നിശബ്ദനായി ധ്യാനിക്കുകയാണ് അദ്ദേഹം.

author-image
WebDesk
New Update
Modi at Kedar, മോദി കേദാർനാഥിൽ, narendra modi, നരേന്ദ്ര മോദി, pm modi kedarnath,പി എം മോദി കേദർനാഥ്, ബദ്രിനാഥ്, ഹിമാലയൻ pm modi badrinath, pm modi prayers, bjp, election campaign, model code, election commission, lok sabha elections 2019, election news, indian express

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദദാര്‍നാഥ് യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രോളന്മാരും സോഷ്യല്‍ മീഡിയ ലോകവും മോദിയുടെ യാത്രയെ ട്രോളുകയാണ്. കേദാര്‍നാഥിലെത്തിയ മോദിക്ക് നടന്നു പോകാനായി അമ്പലത്തിന് മുന്നിലെ പാദയില്‍ വിരിച്ച ചുവന്ന തുണിയാണ് ട്രോളുകളിലെ പ്രധാന താരം. ഇതെന്താ കാന്‍ ചലച്ചിത്രമേളയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Advertisment

രണ്ടര മണിക്കൂര്‍ നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയിലെത്തിയത്. ഇപ്പോള്‍ ഗുഹയില്‍ നിശബ്ദനായി ധ്യാനിക്കുകയാണ് അദ്ദേഹം. ഇന്ന് രാത്രി വരെ ധ്യാനത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധ്യാനത്തിനിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Advertisment

മോദി ജനവിധി തേടുന്ന വാരണാസിയിലും നാളെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മോദി കേദര്‍നാഥില്‍ പ്രാര്‍ഥനകള്‍ക്കായി എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി ഹിമാലയത്തിലെ തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ നാളെ പ്രാര്‍ഥനകള്‍ നടത്തും. ഇന്ന് രാവിലെയാണ് മോദി ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. പ്രധാനമന്ത്രിക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായി അധികൃതര്‍ അറിയിച്ചു. കേദര്‍നാഥ് സന്ദര്‍ശനത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് അനുമതി നല്‍കിയിരുന്നു.

Read More:സര്‍വ്വം പ്രാര്‍ത്ഥനാമയം; വോട്ടെടുപ്പിന് തലേന്ന് മോദി കേദര്‍നാഥില്‍

അതേസമയം, കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രസ് മീറ്റില്‍ മോദി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പമാണ് മോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

Read More:ചോദ്യങ്ങളില്‍ തട്ടാതെ മുട്ടാതെ മോദി: ട്രോളുകള്‍ കൊണ്ട് എറിഞ്ഞ് വീഴ്ത്തി സോഷ്യല്‍ മീഡിയ

മോദി പത്രസമ്മേളനം നടത്താത്തതിനെ പ്രതിപക്ഷം കാലങ്ങളായി വിമര്‍ശിക്കുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മോദി മാധ്യമങ്ങളെ കണ്ടത്. ആദ്യം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചതിന് ശേഷമാണ് അമിത് ഷായും മോദിയും മാധ്യമങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയത്. ആദ്യ ചോദ്യം ചോദിച്ചയുടനെ മോദി അത് അമിത് ഷായ്ക്ക് പാസ് ചെയ്തു. 'പാര്‍ട്ടിയുടെ അച്ചടക്കമുളള പ്രവര്‍ത്തകനാണ് ഞാന്‍, പാര്‍ട്ടി അദ്ധ്യക്ഷനാണ് എനിക്ക് എല്ലാം,' എന്ന് പറഞ്ഞ് മോദി ആദ്യ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി. പിന്നീട് അമിത് ഷായും മോദി ഉത്തരം പറയാത്തതിനെ കുറിച്ച് പരാമര്‍ശിച്ചു. 'നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറഞ്ഞു. എല്ലാ ചോദ്യത്തിനും പ്രധാനമന്ത്രി ഉത്തരം പറയേണ്ടതിന്റെ ആവശ്യമില്ല,' എന്നാണ് അമിത് ഷാ പറഞ്ഞത്.

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: