/indian-express-malayalam/media/media_files/2025/07/10/earthquake-2025-07-10-14-57-27.jpg)
പ്രതീകാത്മക ചിത്രം
ഡൽഹിയെ നടുക്കി വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ഭൂചലനം അനുഭനപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4. 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലമായിരുന്നു ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക്കാണെന്നാണ് റിപ്പോർട്ട്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനം അനുഭവപ്പെട്ടതിനു പിന്നാലെ നിരവധി ആളുകളാണ് ഇതേക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അഞ്ചു ലക്ഷത്തിലേറെ ആളുകളാണ് അവസാന അഞ്ചു മണിക്കൂറുകളിൽ ഡൽഹി ഭൂചലനം ഇന്റർനെറ്റിൽ തിരഞ്ഞത്. നിലവിൽ ഗൂഗിളൽ ട്രെൻഡിങ്ങിൽ ഡൽഹി ഭൂചലനം ഒന്നാം സ്ഥാനത്താണ്.
/indian-express-malayalam/media/post_attachments/c752de3f-fbc.png)
Also Read: ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും, താമസക്കാർ പുറത്തേക്കിറങ്ങി ഓടിയതായും റിപ്പോർട്ടുണ്ട്. നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി വിവരങ്ങളില്ല. സമീപ വർഷങ്ങളിൽ, ഈ പ്രദേശത്ത് റിക്ടർ സ്‌കെയിലിൽ നാലുവരെ തീവ്രത രേഖപ്പെടുത്തിയ നിരവധി ഭൂകമ്പങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.
2022 ൽ, ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ അഞ്ചിനു മുകളിൽ തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല.
Also Read: ഗുജറാത്തിൽ പാലം തകർന്നുവീണ് അപകടം; മരണസംഖ്യ 12 ആയി
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ് ജാർഖണ്ഡ് പഞ്ചാബ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്. മഴ മുന്നറിയിപ്പും ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടം നേടിയിട്ടുണ്ട്.
Read More: 40 കോടിയുടെ ചിട്ടിതട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.