scorecardresearch

'റഷ്യൻ യുദ്ധം എത്രപേരുടെ ജീവനെടുത്താലും അവർക്ക് പ്രശ്‌നമല്ല'; ഇന്ത്യയ്ക്കുമേൽ ഗണ്യമായി തീരുവ ഉയർത്തുമെന്ന് ട്രംപ്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നഷ്ടപ്പെടുന്ന ജീവനുകളെ ഇന്ത്യ അവഗണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നഷ്ടപ്പെടുന്ന ജീവനുകളെ ഇന്ത്യ അവഗണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു

author-image
WebDesk
New Update
PM Modi, Trump, Us President

ഫയൽ ഫൊട്ടോ

ഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷം, ഇന്ത്യയ്ക്കുമേൽ വീണ്ടും തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടർന്നാൽ ഗണ്യമായി തിരുവ വർധിപ്പുക്കുമെന്നും, റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ പൊലിയുന്ന ജീവനുകളെ ഇന്ത്യ അവഗണിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

Advertisment

ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിനു വിൽക്കുകയാണെന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. "റഷ്യൻ യുദ്ധം യുക്രെയ്നിൽ എത്ര പേരുടെ ജീവനെടുക്കുന്നുണ്ടെന്നത് അവർക്ക് പ്രശ്‌നമല്ല. ഇക്കാരണത്താൽ, ഇന്ത്യയ്ക്കുമേൽ ഞാൻ ഗണ്യമായി തീരുവ വർധിപ്പിക്കും," ട്രംപ് പറഞ്ഞു.

Also Read: റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങുന്നില്ലെന്ന് കേട്ടെന്ന് ട്രംപ്; പ്രതികരിക്കാതെ വിദേശകാര്യ മന്ത്രാലയം

ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്കുമേൽ 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവന സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ് വിഷയത്തിൽ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രാലയം പ്രതികരിച്ചത്.

Advertisment

Also Read: ഓഗസ്റ്റ് മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും; പ്രഖ്യാപനവുമായി ട്രംപ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും സന്തുലിതവുമായ വ്യാപാര കരാറിലെത്താൻ ചർച്ചകൾ നടത്തിവരികയാണ്. അതിൽ ഞങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ കർഷകരുടെയും സംരംഭകരുടെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ അങ്ങേയറ്റം പ്രാധാന്യം നൽകുന്നുവെന്ന്, മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Also Read: ഇന്ത്യയ്ക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിന് നിരവധി ഘടകങ്ങൾ; കാരണങ്ങൾ വ്യക്തമാക്കി മാ‍ർക്കോ റൂബിയോ

യുകെയുമായി അടുത്തിടെ ഒപ്പുവച്ച സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഉൾപ്പെടെയുള്ള മറ്റു വ്യാപാര കരാറുകളുടെ കാര്യത്തിലെന്നപോലെ, ദേശീയ താൽപ്പര്യം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

Read More: യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു; രാഹുലിന് സുപ്രീം കോടതിയുടെ വിമർശനം

India Us Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: