/indian-express-malayalam/media/media_files/uploads/2019/02/yogi-adityanath-759.jpg)
New Delhi: Uttar Pradesh Chief Minister Yogi Adityanath addresses the Jagran forum on the 75th anniversary of Dainik Jagran newspaper, in New Delhi, Friday, Dec. 07, 2018. (PTI Photo/Manvender Vashist)(PTI12_7_2018_000118B)
ന്യൂഡല്‍ഹി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാപൂജയുടെ സമയം മാറ്റരുതെന്നും വേണമെങ്കില്‍ മുഹറം റാലിയുടെ സമയത്തില്‍ മാറ്റം വരുത്താമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താൻ നിര്‍ദേശം നല്‍കിയെന്നാണ് യോഗി ബംഗാളിലെ ബാരാസാതില്‍ നടന്ന റാലിയില്‍ പ്രസംഗിച്ചത്. അമിത് ഷായുടെ ബംഗാളിലെ റാലിയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
Read More: പെരുമാറ്റച്ചട്ട ലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ദുര്‍ഗാപൂജ നിര്‍ത്തലാക്കാന്‍ മമത ബാനര്‍ജി ശ്രമിച്ചു എന്ന് യോഗി ആരോപിച്ചു. "രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുഹറവും ദുര്‍ഗാപൂജയും ഒരേ ദിവസം വന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലും ഒരേ ദിവസം തന്നെയായിരുന്നു. രണ്ട് പരിപാടികളും ഒരേ ദിവസം വന്നതിനാല്‍ എന്ത് ചെയ്യണമെന്ന് ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചു. എങ്ങനെയാണ് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ നടത്തേണ്ടത് എന്ന് അധികൃതര്‍ തന്നോട്ട് ചോദിക്കുകയായിരുന്നു. ദുര്‍ഗാപൂജയുടെ സമയം മാറ്റണമോ എന്ന് അവര്‍ ചോദിച്ചിരുന്നു. എന്നാല്‍, ദുര്‍ഗാപൂജയുടെ സമയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകരുതെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. പൂജ കൃത്യസമയത്ത് തന്നെ നടക്കും. സമയം മാറ്റണമെങ്കില്‍ മുഹറം റാലിയുടെ സമയം മാറ്റൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി." - യോഗി ആദിത്യനാഥ് പ്രസംഗിച്ചു.
മാത്രമല്ല, മുഹറം റാലിയുടെ സമയത്ത് എന്തെങ്കിലും അക്രമ സംഭവങ്ങളുണ്ടായാല്‍ അത് അവരുടെ അവസാന റാലിയായിരിക്കുമെന്ന യോഗി താക്കീത് നൽകി. നേരത്തെയും നിരവധി വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുള്ള നേതാവാണ് യുപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ്. വിവാദ പരാമർശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ യോഗിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മൂന്ന് ദിവസത്തേക്കാണ് യോഗിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വിലക്കിയത്. മീററ്റിലെ റാലിയിൽ വച്ച് യോഗി “അലി’, “ബജ്രംഗ്ബലി’ പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് പിന്നീട് വിവാദത്തിലായി. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാൻ) തമ്മിലുള്ള പോരാട്ടമാണ് ലോക്സഭ തിരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്ലിം വേർതിരിവ് സൃഷ്ടിക്കുന്ന പരാമർശമാണെന്ന് ആക്ഷേപങ്ങൾ ഉയർന്നു. ഇതേതുടർന്ന് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.