scorecardresearch

പാരിസ് മ്യൂസിയത്തിലെ മോഷണം; നഷ്ടപ്പെട്ടവ തിരികെ വാങ്ങി നൽകാമെന്ന് ടെലിഗ്രാം സിഇഒ; ഒരു നിബന്ധന

Louvre jewels: റഷ്യയാണ് പാവെൽ ദുറോവിന്റെ ജന്മദശം. അതുകൊണ്ട് പാവെൽ ഈ മോഷ്ടിക്കപ്പെട്ടവയെല്ലാം തിരികെ വാങ്ങി റഷ്യക്ക് നൽകാനാണ് ഒരുങ്ങുന്നത് എന്ന് കരുതിയവർക്ക് തെറ്റി

Louvre jewels: റഷ്യയാണ് പാവെൽ ദുറോവിന്റെ ജന്മദശം. അതുകൊണ്ട് പാവെൽ ഈ മോഷ്ടിക്കപ്പെട്ടവയെല്ലാം തിരികെ വാങ്ങി റഷ്യക്ക് നൽകാനാണ് ഒരുങ്ങുന്നത് എന്ന് കരുതിയവർക്ക് തെറ്റി

author-image
WebDesk
New Update
Louvre Museum

Source: Instagram/@the_royal_watcher

ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ആഭരണങ്ങളും മറ്റ് അമൂല്യ വസ്തുക്കളും തിരികെ വാങ്ങി നൽകാമെന്ന വാഗ്ദാനം മുൻപോട്ട് വെച്ച് ടെലിഗ്രാം സിഇഒ പാവെൽ ദുറോവ്. പക്ഷേ അതിന് ഒരു നിബന്ധനയുണ്ട്. ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടവ തിരികെ വാങ്ങി ഫ്രാൻസിന് നൽകില്ല എന്നാണ് പാവെൽ ദുറോവ് വ്യക്തമാക്കുന്നത്. 

Advertisment

റഷ്യയാണ് പാവെൽ ദുറോവിന്റെ ജന്മദശം. അതുകൊണ്ട് പാവെൽ ഈ മോഷ്ടിക്കപ്പെട്ടവയെല്ലാം തിരികെ വാങ്ങി റഷ്യക്ക് നൽകാനാണ് ഒരുങ്ങുന്നത് എന്ന് കരുതിയവർക്ക് തെറ്റി. ലൂവ്ര് അബുദാബിയിലേക്ക് ഇവ നൽകാം എന്നാണ് പാവെലിന്റെ നിലപാട്. ഫ്രാൻസിനേക്കാൾ സുരക്ഷിതമാണ് യുഎഇ എന്നാണ് പാവെൽ ഇതിന് കാരണമായി പറയുന്നത്.

Also Read: പാരിസ് മ്യൂസിയത്തിലെ മോഷണം; മൂന്ന് പേർ പിടിയിൽ

ലോകത്തെ ഞെട്ടിച്ച മോഷണത്തെ സംബന്ധിച്ച് എക്സിൽ പാവെൽ കുറിച്ചത് ഇങ്ങനെ, "ഇങ്ങനെ സംഭവിച്ചതിൽ അതിശയം ഒന്നുമില്ല. ഒരിക്കൽ ശക്തമായിരുന്ന ഒരു രാജ്യം തകരുന്നതിന്റെ മറ്റൊരു സൂചനയാണ് ഇത്.മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ വാങ്ങി നൽകാൻ തയ്യാറാണ്. പക്ഷേ അത് അബുദാബി ലുവ്ര് മ്യൂസിയത്തിലേക്കാവും നൽകുക. ആരും ലുവ്ര് അബുദാബിയിൽ നിന്ന് മോഷ്ടിക്കാൻ പോകുന്നില്ല.

അതിസാഹസികമായിട്ടാണ് ലൂവ്ര് മ്യൂസിയത്തിൽ നാലംഗ സംഘം മോഷണം നടത്തിയത്. 102 മില്യൺ ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പാരിസിലെ ലുവ്ര് മ്യൂസിയവുമായി സഹകരിച്ച് യുഎഇയിൽ സ്ഥാപിച്ച ആർട്ട് മ്യൂസിയം ആണ് ലുവ്ര് അബുദാബി. യൂറോപ്പിലേതിനേക്കാൾ സുരക്ഷിതത്വം നൽകാൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് സാധിക്കും എന്ന് ചൂണ്ടിയാണ് ടെലിഗ്രാം സിഇഒയുടെ വാക്കുകൾ.

Advertisment

Also Read:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

ലൂവ്ര് മ്യൂസിയത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്യുന്നു. പിടിയിലായവർ ഫ്രഞ്ച് പൗരൻമാരാണെന്നാണ് വിവരം. എന്നാൽ പ്രതികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഫ്രഞ്ച് പോലീസ് പുറത്തുവിട്ടിട്ടില്ല.

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

ഒക്ടോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയുടെ വാർത്ത ലോകത്തെ ഞെട്ടിച്ചത്. തുടർന്ന് മ്യൂസിയം അടച്ചുപൂട്ടി. ഫ്രാൻസിലെ രാജ കുടുംബം ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകൾ, മരതകങ്ങൾ, വജ്രങ്ങൾ എന്നിങ്ങനെ ഒട്ടേറെ അമൂല്യനിധിയാണ് ഈ മ്യൂസിയത്തിൽ നിന്നും മോഷണം പോയതെന്നാണ് റിപ്പോർട്ടുകൾ.

മ്യൂസിയത്തിൽ നിന്നും മോഷണം പോയ എട്ട് രത്‌നാഭരണങ്ങളുടെ വിലയും മൂല്യവും സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതോടെ എല്ലാവരും ഒന്നടങ്കം ഞെട്ടി. എട്ട് കോടി യൂറോയുടെ (ഏകദേശം 900 കോടി രൂപ) രത്‌നാഭരണമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടർ ലോർ ബെക്യു പറഞ്ഞു. മോഷ്ടിക്കപ്പെട്ട ഓരോന്നും അത്രയും വിലപിടിപ്പുള്ളവയാണെന്നും അവർ കൂട്ടിച്ചേർത്തു.

Read More:പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: