scorecardresearch

കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം: ഇടത് യൂണിയന്‍ ഓഫീസില്‍ ബിജെപി അതിക്രമം

ബിജെപിക്ക് ക്യാംപസില്‍ സ്ഥാനമില്ലെന്ന് പറഞ്ഞായിരുന്നു ഇടത് വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്

ബിജെപിക്ക് ക്യാംപസില്‍ സ്ഥാനമില്ലെന്ന് പറഞ്ഞായിരുന്നു ഇടത് വിദ്യാര്‍ഥികള്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്

author-image
WebDesk
New Update
കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം: ഇടത് യൂണിയന്‍ ഓഫീസില്‍ ബിജെപി അതിക്രമം

കൊല്‍ക്കത്ത: കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് യൂണിയന്‍ നേതാക്കള്‍ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ തടഞ്ഞതിനു പിന്നാലെ ക്യാംപസില്‍ അതിക്രമം. യൂണിവേഴ്‌സിറ്റിയിലെ ഇടത് യൂണിയന്‍ ഓഫീസില്‍ ബിജെപി അനുകൂലികള്‍ അതിക്രമിച്ചു കയറി. എബിവിപി വിദ്യാര്‍ഥി സംഘടനയിലെ അംഗങ്ങളും ഇടത് യൂണിയന്‍ ഓഫീസില്‍ അതിക്രമം നടത്തി.

Advertisment

യൂണിയന്‍ ഓഫീസിലെ സാധനങ്ങളെല്ലാം വലിച്ചെറിയുകയും പല വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. ഓഫീസിന്റെ ചുമരില്‍ എബിവിപിയെന്ന് എഴുതിയിട്ടുളളത് ചിത്രങ്ങളില്‍ കാണാം. അലമാരയിലെ പേപ്പറുകളും രേഖകളും നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ബിജെപി അനുകൂലികൾ യൂണിയൻ ഓഫീസ് കയ്യേറിയത്.

publive-image ഇടത് യൂണിയൻ ഓഫീസ് അതിക്രമിച്ച നിലയിൽ (ഫൊട്ടോ: പാർഥ പോൾ)

Read Also: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു; ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം

Advertisment

എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രിയായ ബാബുൽ സുപ്രിയോ വ്യാഴാ‌ഴ്‌ച കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലെത്തിയത്. മന്ത്രിയെ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞു. മന്ത്രിക്കെതിരെ ‘ഗോ ബാക്ക്’ വിളികളുമായി എസ്‌എഫ്‌ഐ, എഐഎസ്എ സംഘടനകളിലെ വിദ്യാര്‍ഥികൾ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ വാഴ്‌സിറ്റിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മന്ത്രിയെ തടഞ്ഞുവച്ചതോടെ എബിവിപി സംഘടനയില്‍ നിന്നുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.

പ്രതിഷേധം തുടർന്നിട്ടും ബാബുല്‍ സുപ്രിയോ എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ വീണ്ടും പ്രകോപിതരായി. മന്ത്രിയെ ഇടത് വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തിനിടയില്‍ മന്ത്രിയുടെ കണ്ണട താഴെവീണു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് മന്ത്രിക്ക് സുരക്ഷയൊരുക്കിയത്.

publive-image ഫൊട്ടോ: പാർഥ പോൾ

വിദ്യാര്‍ഥികളില്‍ നിന്ന് വളരെ മോശം അനുഭവങ്ങളുണ്ടായെന്ന് മന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു. “വിദ്യാര്‍ഥികള്‍ കയ്യേറ്റം ചെയ്തു. മുടി പിടിച്ചുവലിക്കുകയും അടിയ്ക്കുകയും ചെയ്തു. വിദ്യാര്‍ഥികളില്‍ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഞാനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് വന്ന് സംവദിക്കാമായിരുന്നു. എങ്ങോട്ടെങ്കിലും പോകുന്നതില്‍ നിന്ന് എന്നെ തടയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമില്ല. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെയാണ്” ബാബുല്‍ സുപ്രിയോ പറഞ്ഞു.

Read Also: പീഡനക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റില്‍

വാഴ്‌സിറ്റിയിലെ പ്രശ്‌നങ്ങളറിഞ്ഞ് ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കര്‍ സ്ഥലത്തെത്തി. ഗവര്‍ണറുടെ കാറില്‍ കേന്ദ്രമന്ത്രിയെ കയറ്റി വിടാനുളള നീക്കം നടത്തിയെങ്കിലും വിദ്യാര്‍ഥികള്‍ ഇരുവരെയും തടയാന്‍ ശ്രമിച്ചു. ഒടുവില്‍ പ്രതിഷേധത്തിനിടെ ഗവര്‍ണറുടെ വാഹനത്തില്‍ ബാബുല്‍ സുപ്രിയോ വാഴ്‌സിറ്റിയില്‍ നിന്ന് മടങ്ങി. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി. കേന്ദ്രമന്ത്രിക്കെതിരെ നടന്ന കയ്യേറ്റത്തെ ഗവര്‍ണറും അപലപിച്ചു.

Aisf Sfi Abvp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: