/indian-express-malayalam/media/media_files/yuAnFyh0bG5hJK7IBJWS.jpg)
രൂപ 85 കടന്ന് റെക്കോർഡ് താഴ്ചയിൽ
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയിൽ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ബിഎസ്ഇ സെൻസെക്സ് ആയിരത്തിലേറെ പോയിന്റ് കൂപ്പുകുത്തി. നിലവിൽ 80,000 എന്ന സൈക്കോളജിക്കൽ ലെവലിനും താഴെയാണ് സെൻസെക്സ്. 79,000ൽ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 24000 എന്ന സൈക്കോളജിക്കൽ ലെവലിനും താഴെയാണ് നിഫ്റ്റി.
പ്രതീക്ഷിച്ച പോലെ തന്നെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതാണ് പ്രധാനമായി ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവ് 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. കഴിഞ്ഞ രണ്ടുദിവസം സെൻസെക്സ് 1500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 12 പൈസയുടെ നഷ്ടത്തോടെ 85.06 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. സർവകാല റെക്കോർഡ് താഴ്ചയിലാണ് രൂപ. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ ബാധിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.