/indian-express-malayalam/media/media_files/lDR4icXgugGq0kHXns5o.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സിബിഐ കൂട്ടിലടച്ച തത്തയാണെന്ന 2013ലെ സൂപ്രീം കോടതിയുടെ നീരീക്ഷണം, വെള്ളിയാഴ്ച വീണ്ടും കേന്ദ്ര ഏജൻസിയെ വേട്ടയാടി. കുട്ടിലിടാത്ത തത്ത എന്ന ധാരണ ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീം കേടതി പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വെള്ളിയാഴ്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവധിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
നിയമവാഴ്ച ഭരിക്കുന്ന ഒരു ജനാധിപത്യത്തിൽ, സീസറിൻ്റെ ഭാര്യയെപ്പോലെ, ഒരു അന്വേഷണ ഏജൻസി ബോർഡിന് മുകളിലായിരിക്കണം. മുമ്പ്, ഈ കോടതി സിബിഐയെ കൂട്ടിലടച്ച തത്തയോട് ഉപമിച്ചു. കൂട്ടിലടച്ച തത്തയാണെന്ന ധാരണ സിബിഐ പൊളിക്കേണ്ടത് അനിവാര്യമാണ്. പകരം, കുട്ടിലിടാത്ത തത്തയെന്ന ധാരണ സൃഷ്ടിക്കണം, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു.
സിബിഐ രാജ്യത്തെ ഒരു പ്രധാന അന്വേഷണ ഏജൻസിയാണെന്നും, അത് പൊതുതാൽപ്പര്യമാണെന്നും ബോർഡിന് മുകളിലായിരിക്കുക മാത്രമല്ല, അങ്ങനെയാണെന്ന് തോന്നുകയും വേണമെന്നും, ജസ്റ്റിസ് ഭൂയാൻ കൂട്ടിച്ചേർത്തു.
അഞ്ചര മാസത്തിനുശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. അനന്തകാലം ജയിലിൽ ഇടുന്നത് ശരിയല്ലെന്നും സമീപഭാവിയിൽ വിചാരണ തീരില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി റദ്ദാക്കി. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയവേ ജൂൺ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ ജൂലൈ 12 ന് കെജരിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.