scorecardresearch

പാർട്ടി പ്രത്യയശാസ്ത്രമാണ് പരമോന്നതം; സിദ്ദുവിനെ ചർച്ചയ്ക്ക് ക്ഷണിച്ചതായി ചരൺജിത് സിംഗ് ചാന്നി

“പാർട്ടി അധ്യക്ഷനാണ് കുടുംബത്തിന്റെ തലവൻ. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ തലവൻ ചർച്ച ചെയ്യണം," പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു

“പാർട്ടി അധ്യക്ഷനാണ് കുടുംബത്തിന്റെ തലവൻ. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ തലവൻ ചർച്ച ചെയ്യണം," പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
Charanjit Singh Channi, Charanjit Singh Channi Punjab CM, Channi Punjab CM, Next Punjab CM, Amarinder resignation, Punjab Congress crisis Live, Punjab CM resignation, Punjab Congress live, Amarinder Singh resignation, Amarinder Singh resignation live updates, Punjab Congress resignation live updates, indian express, ചരൺജിത് സിങ് ചാന്നി, പഞ്ചാബ്, പഞ്ചാബ് മുഖ്യമന്ത്രി, മുഖ്യമന്ത്രി, malayalam news, malayalam latest news, news in malayalam, latest news in malayalam, ie malayalam

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച നവജ്യോത് സിംഗ് സിദ്ദുവിനോട് സംസാരിച്ചതായും സംഭാഷണത്തിന് ക്ഷണിച്ചതായും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി. ചൊവ്വാഴ്ചയാണ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.

Advertisment

“പാർട്ടി അധ്യക്ഷനാണ് കുടുംബത്തിന്റെ തലവൻ. കുടുംബത്തിനുള്ളിലെ കാര്യങ്ങൾ തലവൻ ചർച്ച ചെയ്യണം. ഞാൻ ഇന്ന് സിദ്ദു സാഹിബുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ സംഭാഷണത്തിനായി ക്ഷണിച്ചു. പാർട്ടിയുടെ പ്രത്യയശാസ്ത്രം പരമോന്നതമാണെന്നും സർക്കാർ ആ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നുവെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് നമുക്ക് സംസാരിക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ എജി എപിഎസ് ഡിയോൾ മുൻ ഡിജിപി സുമേദ് സൈനിയുടെ അഭിഭാഷകനാണെന്ന വിവാദത്തിൽ, എല്ലാ സുപ്രധാന കേസുകളെയും നേരിടാൻ സർക്കാർ ഒരു പ്രത്യേക ടീമിനെ രൂപീകരിക്കുമെന്ന് ചാന്നി പറഞ്ഞു, “പ്രോസിക്യൂട്ടറും 10 അഭിഭാഷകരും അടങ്ങുന്ന ഒരു സ്പെഷ്യൽ രൂപീകരിക്കുന്നു. ഈ സംഘം സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ കീഴിൽ പ്രവർത്തിക്കും. സംസ്ഥാന സർക്കാരിന്റെ എല്ലാ സുപ്രധാന കേസുകളും സംഘം കൈകാര്യം ചെയ്യും," അദ്ദേഹം പറഞ്ഞു.

Also Read: കനയ്യ കുമാര്‍ ബിഹാര്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുമോ? പ്രതീക്ഷയില്‍ നേതൃത്വം

Advertisment

"ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഞങ്ങൾ എല്ലാ തീരുമാനങ്ങളും എടുക്കും. ഞാൻ തികച്ചും ന്യായത്തോടെയാണ് ഇടപെടുന്നത്. ഏതെങ്കിലും നീക്കം തെറ്റായ സന്ദേശം അയക്കുന്നതാണെങ്കിൽ, അത് പിൻവലിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ, ഇക്കാലമത്രയും ഞാൻ ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾക്കായി എന്റെ അവസാന ശ്വാസം വരെ ഞാൻ പോരാടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ധു ബുധനാഴ്ച ട്വിറ്ററിലൂടെ തന്റെ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിദ്ദു രാജിസമയത്ത് പ്രഖ്യാപിച്ചിരുന്നു.

തനിക്ക് "വ്യക്തിപരമായ അജണ്ട" ഇല്ലെന്ന് വ്യക്തമാക്കിയ സിദ്ദു, "എന്റെ 17 വർഷത്തെ രാഷ്ട്രീയ ജീവിതം ഒരു ലക്ഷ്യത്തിനു വേണ്ടിയായിരുന്നുവെന്നും പറഞ്ഞു. "എന്റെ ധാർമ്മികത, ധാർമ്മിക അധികാരം എന്നിവയുമായി എനിക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. "എനിക്ക് ഹൈക്കമാന്റിനെ മറയ്ക്കാനോ അവരെ വേഷംമാറാൻ അനുവദിക്കാനോ കഴിയില്ല."

Indian National Congress Punjab Navjot Singh Sidhu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: