scorecardresearch

Russia Plane: റഷ്യയിൽ അൻപതോളം യാത്രക്കാരുമായി വിമാനം തകർന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടതായി​ റിപ്പോർട്ട്

ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴായിരുന്നു വിമാനം റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം വ്യക്തമാക്കി

ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴായിരുന്നു വിമാനം റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം വ്യക്തമാക്കി

author-image
WebDesk
New Update
russia plane

ഫയൽ ഫൊട്ടോ

Russia Plane: മോസ്‌കോ: റഷ്യയുടെ കിഴക്കൻ മേഖലയിൽ നിന്നും ഏകദേശം അൻപതോളം ആളുകളുമായി പുറപ്പെട്ട യാത്രാ വിമാനം തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന അഞ്ചു കുട്ടികളും ആറു ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ കൊല്ലപ്പെട്ടതായി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

Advertisment

Also Read:എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

എഎൻ - 24 എന്ന യാത്രാവിമാനമാണ് തകർന്നുവീണത്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എന്ന എയർലൈൻസിൻറേതാണ് വിമാനം. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോളാണ് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് പ്രാദേശിക എമർജൻസി മന്ത്രാലയം വ്യക്തമാക്കി.

Also Read:എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

Advertisment

അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് ടെലിഗ്രാമിലൂടെ അറിയിച്ചിരുന്നു. അതേസമയം, എമർജൻസി മന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഏകദേശം 40 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം കണ്ടെത്തുന്നതിനായി ആവശ്യമായ സൈനികരെയടക്കം വിന്യസിച്ചിരുന്നു. .

Read More

മോദി ലണ്ടനിൽ; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ

Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: