scorecardresearch

ചിദംബരത്തിന് തിരിച്ചടി; തിഹാർ ജയിലിൽ തുടരും

എൻഫോഴ്‍സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ കീഴടങ്ങണമന്ന ചിദംബരത്തിന്റെ അപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്

എൻഫോഴ്‍സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ കീഴടങ്ങണമന്ന ചിദംബരത്തിന്റെ അപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്

author-image
WebDesk
New Update
P chidambaram, congress, ie malayalam

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന് തിരിച്ചടി. ചിദംബരം സമർപ്പിച്ച ഹർജി കോടതി തള്ളി. അടുത്ത വ്യാഴാഴ്ച വരെ ചിദംബരത്തിന് തിഹാർ ജയിലിൽ കഴിയേണ്ടി വരും. എൻഫോഴ്‍സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ കീഴടങ്ങണമന്ന ചിദംബരത്തിന്റെ അപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്.

Advertisment

Read Also: ആറ് പുതപ്പുകള്‍, വെസ്റ്റേണ്‍ ടോയ്‌ലറ്റ്, ഒരു കട്ടിലും ഒരു ഫാനും; ചിദംബരത്തിന് ജയിലിലുള്ള സൗകര്യങ്ങള്‍

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിലെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അപേക്ഷ തള്ളണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അറസ്റ്റ് എപ്പോൾ വേണമെന്നു തീരുമാനിക്കാൻ കുറ്റാരോപിതന് അവകാശം നൽകുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും തുഷാർ മേത്ത വാദിച്ചു. പ്രത്യേക സിബിഐ ജഡ്‌ജി അജയ് കുമാർ കുഹറാണ് ഹർജി പരിഗണിച്ചത്. ചിദംബരത്തെ ഇപ്പോൾ കസ്റ്റഡിയിൽ വേണ്ട എന്ന് ഇഡിയും കോടതിയിൽ അറിയിച്ചു.

കേസിൽ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പി.ചിദംബരത്തെ ഇപ്പോൾ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്. ചിലരെ ചോദ്യം ചെയ്യുന്നു. അത് പൂർത്തിയായ ശേഷം മാത്രമേ ചിദംബരത്തെ ചോദ്യം ചെയ്യാന ലഭിക്കേണ്ടൂ എന്നും ഇഡി കോടതിയിൽ നിലപാടെടുത്തു. ഇതോടെ ഹർജി കോടതി തള്ളി.

Advertisment

Read Also: സെക്‌സിനിടെ യുവാവ് മരിച്ച സംഭവം; കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി

സെപ്റ്റംബർ അഞ്ചിനാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം. സെപ്റ്റംബർ 19 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തിഹാറിലെ ഏഴാം ജയിലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം വാര്‍ഡ് സെല്‍ നമ്പര്‍ ഏഴില്‍ പ്രത്യേക സുരക്ഷയോടെയാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായതിനാലും പ്രത്യേക സുരക്ഷ കണക്കിലെടുത്തും ഇസഡ് കാറ്റഗറി സുരക്ഷയാണ് ചിദംബരത്തിന് ഒരുക്കിയിരിക്കുന്നത്.

800 തടവുകാരാണ് ജയില്‍ നമ്പര്‍ ഏഴില്‍ ഉള്ളത്. ജയിലിലേക്ക് മരുന്നുകളെല്ലാം കൊണ്ടുപോകാന്‍ കോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു. രാവിലെ ആറിന് ഉറക്കമുണര്‍ന്നാല്‍ തടവുകാര്‍ക്കായി ചായയും രണ്ട് ബിസ്‌ക്കറ്റും നല്‍കും. രാവിലെ എട്ടിനും ഒന്‍പതിനും ഇടയിലാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണ സമയത്ത് ലൈബ്രറിയില്‍ പേകാനും മുറ്റത്ത് ഉലാത്താനും സൗകര്യമുണ്ട്. ജയില്‍ അധികാരിയുടെ അനുമതിയോടെ ചിദംബരത്തിന് വീട്ടില്‍ നിന്ന് അത്യാവശ്യമുള്ള പുസ്തകങ്ങള്‍ കൊണ്ടുവരാനും വായിക്കാനും സാധിക്കും. കുടുംബാംഗങ്ങള്‍ അടക്കം ദിവസത്തില്‍ 10 പേര്‍ക്ക് ചിദംബരത്തെ ദിവസവും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.

P Chidambaram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: