/indian-express-malayalam/media/media_files/uploads/2019/08/P-Chidambaram.jpg)
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന് തിങ്കളാഴ്ചവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റിൽനിന്നും പരിരക്ഷ. ചിദംബരത്തെ തിങ്കളാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് സുപ്രീം കോടതി നിർദേശിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തിനെതിരെ രേഖാമൂലമായ തെളിവുകൾ ഉണ്ടോയെന്ന് ഇഡിയോട് കോടതി ചോദിച്ചു. അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനെതിരായ കേസും ഇഡിയുടെ കേസും തിങ്കളാഴ്ച സുപ്രീം കോടതി കേൾക്കും.
അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയുള്ള ഉത്തരവ് നേരത്തെ ഡല്‍ഹി ഹൈക്കോടതി പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടിരുന്നെങ്കിലും വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി പറയുകയായിരുന്നു.
അതേസമയം, നാല് ദിവസത്തേക്കാണ് സിബിഐ കോടതി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തിങ്കളാഴ്ച വരെ ചിദംബരം സിബിഐ കസ്റ്റഡിയിലായിരിക്കും. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതിയുടെ തീരുമാനം.
Read Also: സ്വയം വാദിക്കണമെന്ന് ചിദംബരം; പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, കോടതിയില്‍ നാടകീയ രംഗങ്ങള്‍
മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദങ്ങളുന്നയിച്ചു. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു തുഷാര്‍ മേത്തയുടെ പ്രധാന വാദം.
തനിക്ക് സംസാരിക്കണമെന്ന് അഭിഭാഷകൻ കൂടിയായ ചിദംബരം കോടതിയിൽ ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. സോളിസിറ്റര്‍ ജനറല്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും അത് മറികടന്ന് കോടതി ചിദംബരത്തിന് സംസാരിക്കാന്‍ അവസരം നല്‍കുകയായിരുന്നു. കുറ്റാരോപിതനായ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കണമെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. താന്‍ എല്ലാ കാര്യത്തിലും കോടതിയുമായി സഹകരിക്കാറുണ്ടെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.
വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ചിദംബരം ‘ഇല്ല’ എന്ന് മറുപടി നല്‍കി. മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്നും അതിനുള്ള അനുമതി കാര്‍ത്തിക്ക് ഉണ്ടെന്നും ചിദംബരം പറഞ്ഞു. ചോദിക്കുന്നതിനെല്ലാം മറുപടി നല്‍കുന്നത് നിസഹകരണം അല്ല എന്നും ചിദംബരം എല്ലാ കാര്യത്തിലും സഹകരിച്ചിട്ടുണ്ടെന്നും അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു.
Read Also: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ ന്യൂഡൽഹി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. സിബിഐയ്ക്ക് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘവും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.
എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരായ കേസില്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ഇല്ല. താന്‍ ഒളിവിലല്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തലയുയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കും. നിയമപരമായി എല്ലാം നേരിടും. നിയമത്തെ ബഹുമാനിക്കുന്നു. അഴിമതി കേസില്‍ തനിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.