/indian-express-malayalam/media/media_files/uTWG1dNdPlLuK52WpTex.jpg)
(Express File/Screengrab from X/@INCIndia)
പാട്ന: ബിഹാറിലെ സീറ്റ് വിഭജന ചർച്ചകളിൽ രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസും അനിശ്ചിതത്വത്തിൽ. ആദ്യ ഘട്ടത്തിൽ നാല് സീറ്റുകളിലേക്കുള്ള ആർജെഡി സ്ഥാനാർത്ഥികളെ ഏകപക്ഷീയമായി തീരുമാനിച്ചതിൽ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെങ്കിലും മഹാഗത്ബന്ധൻ നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചു. ഏപ്രിൽ 19ന് പപ്പു യാദവ് എന്നറിയപ്പെടുന്ന മുൻ എംപി രാജേഷ് രഞ്ജനെ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള കോൺഗ്രസിന്റെ തീരുമാനത്തിലും ആർജെഡിയിൽ അതൃപ്തിയുണ്ട്.
ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള പാർട്ടി കോൺഗ്രസിന് 10-ൽ കൂടുതൽ ടിക്കറ്റ് നൽകണമെന്ന ആവശ്യത്തിന് വിരുദ്ധമായി അഞ്ചോ ആറോ സീറ്റുകളിൽ കൂടുതൽ നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു. 2019ൽ 19 മണ്ഡലങ്ങളിൽ ആർജെഡി മത്സരിച്ചപ്പോൾ ഒമ്പത് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. ബാക്കി സീറ്റുകൾ ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർഎൽഎസ്പി), മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി), ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) എന്നിവർക്കായിരുന്നു.
ഔറംഗബാദ് (അഭയ് കുശ്‌വാഹ), നവാഡ (ശ്രാവൺ കുശ്‌വാഹ), ഗയ (കുമാർ സർവജീത്), ജമുയി (അർച്ചന രവിദാസ്) എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ആർജെഡി വ്യാഴാഴ്ച പ്രഖ്യാപിച്ചു. മുൻ എംപി നിഖിൽ കുമാറിന് വേണ്ടി കോൺഗ്രസ് ഔറംഗബാദ് ആവശ്യപ്പെടുമ്പോൾ, അഞ്ച് വർഷം മുമ്പ് സിപിഐ നോമിനിയായി സീറ്റിൽ റണ്ണറപ്പായിരുന്ന ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) എൻഎസ്‌യുഐ ഇൻചാർജ് കനയ്യ കുമാറിന് ബെഗുസാരായിയും കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു. . ഇത്തവണ ബെഗുസാരായിയിൽ സിപിഐയുടെ മുൻ എംഎൽഎ അവധേഷ് റായിയാണ് മത്സരിക്കുക.
നിഖിൽ കുമാർ ഉൾപ്പെടെയുള്ള മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെങ്കിലും "സഖ്യ ധർമ്മം പാലിക്കാത്തതിൽ" ആർജെഡിയോട് അതൃപ്തി പ്രകടിപ്പിച്ചു. ആർജെഡിയുമായുള്ള കോൺഗ്രസിന്റെ സഖ്യം തകർന്നാൽ അത് പ്രാദേശിക പാർട്ടികൾക്ക് വലിയ നഷ്ടമാകുമെന്ന് നിഖിൽ കുമാർ പറഞ്ഞു. “സഖ്യ ധർമ്മം ലംഘിക്കപ്പെടുന്നു. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കാതെയാണ് (ആർജെഡി) സീറ്റുകൾ പ്രഖ്യാപിക്കുന്നത്,” മുൻ ഡൽഹി പോലീസ് കമ്മീഷണറും നാഗാലാൻഡ് മുൻ ഗവർണറുമായ കുമാർ പറഞ്ഞു.
കുമാറിന്റെ കുടുംബത്തിന് മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ സത്യേന്ദ്ര നാരായൺ സിൻഹ 1971 മുതൽ 1984 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചു, അദ്ദേഹത്തിന്രെ ഭാര്യ ശ്യാമ 1999 മുതൽ 2004 വരെ ഔറംഗബാദ് എംപിയായിരുന്നു.
മുൻ കതിഹാർ എംപി താരിഖ് അൻവറും ആർജെഡിയുടെ ഏകപക്ഷീയമായ സീറ്റ് വിഭജനത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. ആർജെഡി നേതാവ് ലാലു പ്രസാദ് പാർട്ടി സീറ്റുകൾ വിതരണം ചെയ്യുന്ന രീതി സഖ്യത്തിന് നല്ല സൂചനയല്ല നൽകുന്നത്. ഇത് സഖ്യ ധാർമ്മികതയ്ക്ക് എതിരാണ്. സഖ്യം ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്,” അദ്ദേഹം വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) മുൻ പ്രസിഡന്റ് അനിൽ ശർമ്മയും ആദ്യഘട്ട സീറ്റുകളിലെ ഏകപക്ഷീയമായ തീരുമാനത്തെച്ചൊല്ലി ആർജെഡി മേധാവിക്കെതിരെ രംഗത്തെത്തിയിരുന്നു. ലാലു പ്രസാദിനെ പട്‌നയിലെ സംസ്ഥാന കോൺഗ്രസ് ഓഫീസിലേക്ക് ക്ഷണിച്ച ബിപിസിസി അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗിന്റെ തീരുമാനത്തെ ശർമ്മ നേരത്തെ എതിർത്തിരുന്നു.
എന്നാൽ ബെഗുസാരായി സി.പി.ഐ.ക്ക് വിട്ടുനൽകുക എന്നതാണ് കോൺഗ്രസിനെ ആകെ താളം തെറ്റിച്ചത്. അടുത്തിടെ ലാലു പ്രസാദിനെയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും കണ്ട സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അവധേഷ് റായിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
“ഞങ്ങൾ പരമ്പരാഗതമായി മത്സരിക്കുന്ന സീറ്റുകൾക്ക് മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഔറംഗാബാദിനെ സംബന്ധിച്ചിടത്തോളം, 2019-ൽ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) ആയിരുന്നു. സഖ്യത്തിന്റെ ഉന്നത നേതാക്കൾ സീറ്റ് വിഭജനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു, ഞങ്ങൾ അത് ഉടൻ പ്രഖ്യാപിക്കും, ”ആർജെഡി ദേശീയ വക്താവ് സുബോധ് കുമാർ മേത്ത പറഞ്ഞു.
അതേസമയം, പപ്പു യാദവിനെ കൊണ്ടുവന്നതിൽ കോൺഗ്രസിനോട് ആർജെഡിക്ക് അത്ര ത്യപ്തിയില്ല. അഞ്ച് തവണ എംപിയായ പപ്പു യാദവ് ബുധനാഴ്ചയാണ് തന്റെ ജൻ അധികാര് പാർട്ടിയെ (ജെഎപി) കോൺഗ്രസിൽ ലയിപ്പിച്ചത്. കോൺഗ്രസ് രാജ്യസഭാ എംപിയായ രഞ്ജീത് രഞ്ജന്റെ ഭർത്താവായ അദ്ദേഹം ബീഹാറിലെ സീമാഞ്ചൽ, കോസി മേഖലകളിൽ സ്വാധീനം ചെലുത്തുന്ന നേതാവാണ്.
Read More
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
- ഡൽഹി മദ്യക്കേസ്: എഎപി നേതാക്കൾക്കെതിരായ ഇഡിയുടെ ആരോപണങ്ങൾ എന്തൊക്കെയാണ്?
- അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.