scorecardresearch

വരുമാന നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ആനുകൂല്യം; ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് വിശദാംശങ്ങള്‍

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കുന്നതിനുള്ളവ

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കുന്നതിനുള്ളവ

author-image
WebDesk
New Update
nirmala sitharaman press conference, നിര്‍മ്മല സീതാരാമന്‍, nirmala sitharaman press conference, ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് പത്രസമ്മേളനം, live, nirmala sitharaman economic package, nirmala sitharaman economic package announcement, nirmala sitharaman press conference live updates, nirmala sitharaman press conference updates, nirmala sitharaman press conference today, nirmala sitharaman press meet today, economic package, economic package details, india economic package

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു.

Advertisment

ഇന്ത്യയുടെ സ്വാശ്രയത്വത്തിന് അഞ്ചു തൂണുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വന്‍കുതിപ്പിന് സജ്ജമായ സമ്പദ് ഘടന, ആധുനിക മുഖമുള്ള അടിസ്ഥാന സൗകര്യവികസനം, സാങ്കേതിക മികവില്‍ ഊന്നിയ നിര്‍വഹണ സംവിധാനം, ഊര്‍ജ്ജസ്വലമായ മനുഷ്യവിഭവശേഷി, ആവശ്യം അനുസരിച്ച് ചലിക്കുന്ന-വിതരണ ശ്യംഖലയാണ് ഈ തൂണുകള്‍. അവ മന്ത്രിയും ആവര്‍ത്തിച്ചു.

Read Also: PM Modi Addresses Nation: ലോക്ക്‌ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ലോക്ക്ഡൗണിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മന്ത്രി ഒരുപിടി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ രംഗത്ത് ചെറുകിട കമ്പനികള്‍ അടക്കമുള്ളവയ്ക്ക്‌ ജാമ്യമില്ലാതെ മൂന്ന് ലക്ഷം കോടി രൂപ വായ്പയായി നല്‍കും. കോവിഡ്-19 മൂലം പ്രവര്‍ത്തനവും വരുമാനവും നിലച്ച കമ്പനികള്‍ക്ക് പുനരുജ്ജീവനത്തിനുള്ള നടപടിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

Advertisment

45 ലക്ഷം എം എസ് എം ഇ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാനും തൊഴില്‍ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വായ്പാ കാലവധി നാലുവര്‍ഷവും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാനങ്ങള്‍ക്ക് വായ്പ. ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി

15 നടപടികളാണ് മന്ത്രി പ്രഖ്യാപിച്ചത്. വരുമാന നികുതി അടയ്ക്കുന്നവര്‍ക്ക് 18,000 കോടി തിരിച്ചുനല്‍കുമെന്നും ഇത് 14 ലക്ഷം നികുതിദായകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി പറഞ്ഞു. വരുമാന നികുതി രേഖകള്‍ ഫയല്‍ ചെയ്യേണ്ട തിയതി നീട്ടുകയും ചെയ്തു. നവംബര്‍ 30 വരെയാണ് നീട്ടിയത്. കൂടാതെ, വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം തുക അടയ്‌ക്കേണ്ട തിയതി ഡിസംബര്‍ 31 വരെ നീട്ടി.

Read Also: ഓൾഡ് മങ്ക് റം ഫുള്ളിന് 850 രൂപ; പ്രിയ ബ്രാൻഡുകൾക്ക് വില കുത്തനെ കൂടും

ഇതര സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് സഹായം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. 41 കോടി ജന്‍ ധന്‍ അക്കൗണ്ടുടമകള്‍ക്ക് 52,606 കോടി രൂപ നല്‍കും.

വൈദ്യുതി വിതരണ കമ്പനികള്‍ക്ക് 90,000 കോടി രൂപയുടെ പാക്കേജ്.

അടുത്ത മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ ഇപിഎഫ് സഹായം തുടരും. 2500 കോടി രൂപ നീക്കിവച്ചു. ഈ തുക ഇപിഎഫ് വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.33 ലക്ഷം തൊഴിലാളികള്‍ക്കും നേട്ടം.

ടിഡിഎസ്, ടിസിഎസ് നിരക്ക് കുറയ്ക്കുന്നതിലൂടെ 50,000 കോടി രൂപയുടെ നേട്ടം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കും. 25 ശതമാനം വീതം കുറയ്ക്കും.

tds

എം എസ് എം ഇകള്‍ക്ക് മൂലധനം നല്‍കാന്‍ 50,000 കോടി രൂപയുടെ ഫണ്ടുകളുടെ ഫണ്ട്. ജിഡിപിയുടെ 28 ശതമാനം പങ്ക് എം എസ് എം ഇകളാണ് നല്‍കുന്നത്.

നിക്ഷേപത്തിന്റേയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എം എസ് എം ഇകളുടെ നിര്‍വചനം പരിഷ്‌കരിച്ചു.

Read Also: Explained: ആരോഗ്യ സേതു: നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എത്രത്തോളം സുരക്ഷിതമാണ്

200 കോടി രൂപ വരെയുള്ള കരാറുകളില്‍ വിദേശ കമ്പനികള്‍ക്ക് പങ്കെടുക്കുന്നത് വിലക്കി. ഇന്ത്യയിലെ ചെറുകിട കമ്പനികള്‍ വിദേശ കമ്പനികളില്‍ നിന്ന് അന്യായമായ മത്സരം നേരിടുന്നതായി മന്ത്രി പറഞ്ഞു. ഇതിനായി ജനറല്‍ ഫൈനാന്‍ഷ്യല്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരും.

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കുന്നതിനുള്ളവയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് മുംബൈ ഓഹരി വിപണി 640 പോയിന്റുകളും നിഫ്റ്റി 187 പോയിന്റുകളും കുതിച്ചു.

Read Also: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയില്‍ സര്‍ക്കാരിനുള്ള ചെലവെത്ര?

ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് 1.7 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന പ്രകാരം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം കോടി രൂപയുടെ ഇന്‍ഷുറന്‍സ്, 80 കോടി പേര്‍ക്ക് റേഷന്‍ നല്‍കി. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതി പ്രകാരം 2,000 രൂപ വീതം നല്‍കി.

Read in English

Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: