scorecardresearch

നിരാശപ്പെടുത്തി തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടവും; 2019-നെ അപേക്ഷിച്ച് പോളിങിൽ 2.9 ശതമാനം ഇടിവ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനം ലഭ്യമായ കണക്ക് പ്രകാരം 64.4 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിങ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനം ലഭ്യമായ കണക്ക് പ്രകാരം 64.4 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിങ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
3 rd PhasePoll

11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 93 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്

ഡൽഹി: ആദ്യ രണ്ട് ഘട്ടങ്ങൾക്ക് സമാനമായി ചൊവ്വാഴ്ച നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും 2019 നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ കുറവ്.  11 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 93 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാനം ലഭ്യമായ കണക്ക് പ്രകാരം 64.4 ശതമാനമാണ് മൂന്നാം ഘട്ടത്തിലെ പോളിങ് 2019ൽ ഈ മണ്ഡലങ്ങളിൽ 67.33 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

Advertisment

വോട്ടെടുപ്പ് അവസാനിക്കാനുള്ള ഔദ്യോഗിക സമയം വൈകിട്ട് 6 മണിക്ക് അവസാനിച്ചെങ്കിലും നീണ്ട ക്യൂവുണ്ടായിരുന്നു പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തുന്നതിനായി സമയം നീട്ടി നൽകിയിരുന്നു.  അതിനാൽ തന്നെ അന്തിമ റിപ്പോർട്ടുകൾ വരുന്നതോടെ പോളിങ് ശതമാനം ഇതിലും ഉയർന്നേക്കാം.

ആദ്യഘട്ടത്തിൽ, 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നപ്പോൾ, 66.14 ശതമാനമായിരുന്നു പോളിംഗ്, 2019 നെ അപേക്ഷിച്ച് 4 ശതമാനം കുറവായിരുന്നു ഇത്.  88 സീറ്റുകൾ ഉൾപ്പെട്ട രണ്ടാം ഘട്ടത്തിൽ, അന്തിമ പോളിംഗ് ശതമാനം 66.71 ആയിരുന്നു. 2019 ൽ നിന്ന് ഏകദേശം 3 ശതമാനം ഇടിവാണ് ഈ ഘട്ടത്തിലും പോളിങിൽ കണ്ടത്. 

മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ പലപ്പോഴും കാണുന്ന പശ്ചിമ ബംഗാളിലും പോളിങ് സമാധാനപരമായിരുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇസിയുടെ വോട്ടർ ടേൺ ഔട്ട് ആപ്പ് അനുസരിച്ച്, നാല് സീറ്റുകളിൽ വോട്ടെടുപ്പ് നടന്ന അസമിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 81.61 ശതമാനം.

Advertisment

ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്  ഉത്തർപ്രദേശിലാണ്. 10 മണ്ഡലങ്ങൾ ബൂത്തിലെത്തിയ യു.പിയിൽ  57.34 ശതമാനമായിരുന്നു പോളിങ്. 2019ൽ ഇതേ മണ്ഡലങ്ങളിൽ 60.01 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. അഞ്ച് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന ബിഹാറിൽ 58.18 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 

ആകെയുള്ള 26 മണ്ഡലങ്ങളിൽ 25 എണ്ണവും ബൂത്തിലെത്തിയ ഗുജറാത്തിൽ 58.98 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019ൽ ഗുജറാത്തിൽ 64.5 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്തിൽ വോട്ടവകാശം വിനിയോഗിച്ചു. മോദി ഗാന്ധിനഗർ മണ്ഡലത്തിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തപ്പോൾ ഷാ അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 

ഗുജറാത്തിന് പുറമെ അസം, ഛത്തീസ്ഗഡ്, ഗോവ, കർണാടക, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലും ചൊവ്വാഴ്ച പോളിംഗ് അവസാനിച്ചു. ഇതോടെ ആദ്യ രണ്ട് ഘട്ടങ്ങളിലായി 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. മറ്റ് സംസ്ഥാനങ്ങളിൽ ഛത്തീസ്ഗഢിൽ (7 മണ്ഡലങ്ങൾ) 71.06 ശതമാനവും ഗോവയിൽ (2 മണ്ഡലങ്ങൾ) 75.20 ശതമാനവും, കർണാടകയിൽ (14 മണ്ഡലങ്ങൾ) 70.41 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. 

Read More

Loksabha Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: