/indian-express-malayalam/media/media_files/2025/09/26/sonam-wanchuk-2025-09-26-08-12-00.jpg)
സോനം വാങ്ചുക്ക്
Sonam Wangchuk Ladakh Violence: ലഡാക്ക്: പരിസ്ഥിതി പ്രവർത്തകനും ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാൻ സാധ്യത. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ് ഈ നീക്കം. വിദേശ ഫണ്ടുകൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒക്കെതിരെയാണ് പ്രധാനമായും അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമുള്ള നിയമലംഘനങ്ങളാണ് ഇ.ഡി പരിശോധിക്കുക.
Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ
സമീപകാലത്ത് സോനം വാങ്ചുക്കിന്റെ എൻ.ജി.ഒ ക്രമരഹിതമായ നിക്ഷേപങ്ങൾ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് അക്കൗണ്ടിലെ പ്രാദേശിക ഫണ്ടുകൾ, വിദേശ സഹായം എന്നിവയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ജി.ഒയുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. നിയമവിരുദ്ധമായി പണം സ്വീകരിച്ചു എന്ന വിവരത്തെ തുടർന്ന് സിബിഐയും അന്വേഷണം ആരംഭിച്ചിരുന്നു. ലഡാക്കിലെ പ്രതിഷേധങ്ങൾ ശക്തമായതിനു പിന്നാലെയാണ് ഈ അന്വേഷണങ്ങൾ സജീവമായത്. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സോനം വാങ്ചുക് നിഷേധിച്ചിട്ടുണ്ട്.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് എൽഎബിയുടെ അഭിമുഖ്യത്തിൽ സോനം വാങ്ചൂക്ക് ഉൾപ്പടെ 15 പേരാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നത്. സമരം നടത്തുന്നവരിൽ രണ്ട് പേരുടെ ആരോഗ്യസ്ഥിതി ചൊവ്വാഴ്ച വഷളായിരുന്നു. ഇതേതുടർന്ന് നിരവധി യുവതി-യുവാക്കൾ സമരപ്പന്തലിൽ എത്തുകയെയും ബുധനാഴ്ച ലഡാക്കിൽ ബന്ദിന് ആഹ്വാനവും ചെയ്തു. ബുധനാഴ്ച നടന്ന ബന്ദിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
Also Read: ലഡാക്ക് കത്തുന്നു; സംഘർഷത്തിൽ നാല് മരണം, സമരം അവസാനിപ്പിച്ച് സോനം വാങ്ചൂക്ക്
ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധ അക്രമാസക്തമാകുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ലേ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്.
അതിനിടെ സംഘർഷം രൂക്ഷമായതോടെ സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചു. സംഘർഷം ഒഴിവാക്കണമെന്നും അദ്ദേഹം എക്സിലൂടെ ആഹ്വാനം ചെയ്തിരുന്നു. ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച് പ്രാദേശിക സംഘടനകളുമായി കേന്ദ്രസർക്കാർ ഒക്ടോബർ ആറിന് ചർച്ച നടത്താനിരിക്കെയാണ് മേഖലയിൽ സംഘർഷം ഉണ്ടായത്.
Also Read:സംസ്ഥാന പദവി വേണം; ലഡാക്കിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങൾ നടത്തുന്നത്.
Read More:സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.