/indian-express-malayalam/media/media_files/2025/06/19/iran-isreal1-2025-06-19-14-56-58.jpg)
ആണവകേന്ദ്രങ്ങളിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
Israel-Iran Conflict: ടെൽഅവീവ്: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് അയവില്ല. വ്യാഴാഴ്ച ഇറാനിലെ അറക്കിനടുത്തുള്ള ആണവകേന്ദ്രത്തിലും നതാനിലെ ആണവകേന്ദ്രത്തിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. അറാക്കിലെ ആണവ റിയാക്ടറിലും നതാനിലെ ആണവഗവേഷണ കേന്ദ്രത്തിലുമാണ് ആക്രമണം നടത്തിയത്.
Also Read:ഇസ്ലാമിക് റിപ്പബ്ലിക് അതിന്റെ അവസാനത്തിലെത്തിയെന്ന് ഇറാനിലെ അവസാന ഷായുടെ മകൻ റെസ പഹ്ലവി
നതാനിലേത് ഇറാന്റെ ആണവായുധ വികസന കേന്ദ്രമാണെന്നാണ് ഇസ്രായേലിന്റെ വാദം. ഇറാന്റെ ആണവ പദ്ധതിയുടെ ഭാഗമായിരുന്ന ഖോണ്ടാബ് ഹെവി-വാട്ടർ ഗവേഷണ കേന്ദ്രത്തിന് സമീപവും ഇസ്രായേൽ ആക്രമണം നടത്തിയതായി ഐ.എസ്.എൻ.എ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ ഒരു ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടങ്ങൾ പൂർണമായി തകർന്നെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആളപായം ഇല്ലെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.പി.റിപ്പോർട്ട് ചെയ്യുന്നു.
Also Read: ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും
അതേസമയം, ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ടെഹ്‌റാനിൽനിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യസംഘം ഡൽഹിയിലെത്തി. ആദ്യ സംഘത്തിൽ 110 വിദ്യാർത്ഥികളാണുള്ളത്.
Also Read: ട്രംപിന് ഖമേനിയുടെ മറുപടി: കീഴടങ്ങില്ല, അമേരിക്ക വന്നാലും തിരിച്ചടിക്കും
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്ന് മാറ്റിയത്. ഇന്ത്യൻ എംബസി 'ഓപ്പറേഷൻ സിന്ധു' എന്ന പേരിട്ട ദൗത്യത്തിലൂടെയാണ് വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിച്ചത്. എത്തിയവരിൽ 90 വിദ്യാർഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ സിന്ധു' ആരംഭിച്ചതായി ഇന്നലെയാണ് ഇന്ത്യ അറിയിച്ചത്. ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ ചില ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായും ടെഹ്റാനിലെ ഇന്ത്യൻ മിഷനുമായി ഇറാൻ വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇറാൻ എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
Read More
ഖമേനിയ്ക്ക് സദ്ദാം ഹുസൈന്റെ് വിധിയുണ്ടാകും; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.