scorecardresearch

ഭീതിപടർത്തി ഗില്ലൻ ബാരി സിൻഡ്രോം രോഗബാധ; 67 പേർക്ക് രോഗം സ്ഥിരീകരിച്ചു

രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്

രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്

author-image
WebDesk
New Update
gullian baro syndrome

പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവരോഗബാധ വർധിക്കുന്നു. പൂനെയിലാണ് രോഗം പടരുന്നത്. പുതുതായി 37 പേർക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയർന്നു.

Advertisment

പൂനെ, പിംപ്രി- ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പടരുന്നത്. നാഡികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ച 59 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗപ്പകർച്ചയുടെ സാഹചര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗബാധയുള്ള 21 പേരുടെ സാംപിളുകൾ പരിശോധിച്ചപ്പോൾ, നോറോ വൈറസ്, കാംപിലോബാക്ടർ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് സർവെ നടത്തുമെന്നും, മേഖലയിലെ കുടിവെള്ളം അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു.

വയറുവേദന, അതിസാരം, കൈകാലുകൾക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. നാഡിയുടെ പ്രവർത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. രക്തവും തൊണ്ടയിലെ സ്രവവുമാണ് രോഗനിർണയ പരിശോധനയ്ക്ക് എടുക്കുക. രോഗവ്യാപനത്തിൽ പരിഭ്രാന്തി വേണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Read More

Advertisment
Virus Diseas Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: