/indian-express-malayalam/media/media_files/mH8TWstfEKEsbWayMauW.jpg)
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ജൂൺ അഞ്ചിന് കോടതി ഇടക്കാല ജാമ്യം നീട്ടുന്നത് സംബന്ധിച്ച കേജ്രിവാളിന്റെ ഹർജി പരിഗണിക്കും
ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി അരവിന്ദ് ക്രേജിവാൾ വീണ്ടും ജയിലിലേക്ക്. ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കുന്നതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്താനാണ് ഡൽഹി റൂസ് അവന്യൂ കോടതി നിർദ്ദേശിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ജൂൺ അഞ്ചിന് കോടതി ഇടക്കാല ജാമ്യം നീട്ടുന്നത് സംബന്ധിച്ച കേജ്രിവാളിന്റെ ഹർജി പരിഗണിക്കും.
അതേസമയം, ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഇന്നും അരവിന്ദ് കേജ്രിവാളിന്റെ ജാമ്യാപേക്ഷയെ എതിർക്കുകയാണ് അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്തത്. കേജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ, ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് സുപ്രീം കോടതി കേജ്രിവാളിനെ വിലക്കിയിട്ടുണ്ടെന്നും സാധാരണ ജാമ്യാപേക്ഷ മാത്രമേ പരിഗണിക്കാൻ പാടുള്ളൂവെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, കസ്റ്റഡിയിലാണെങ്കിൽ മാത്രമേ ജാമ്യം ബാധകമാകൂ. കേജ്രിവാൾ നിലവിൽ കസ്റ്റഡിയിൽ ഇല്ലാത്തതിനാൽ ഇടക്കാല ജാമ്യാപേക്ഷ അസാധുവാണെന്ന് എ എസ്ജി രാജു കോടതിയിൽ വ്യക്തമാക്കി. താൻ വിധേയനാകേണ്ട മെഡിക്കൽ ടെസ്റ്റിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വസ്തുതകൾ കെജ്‌രിവാൾ മറച്ചുവെച്ചിട്ടുണ്ടെന്നും സമാനമായ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 45 അനുസരിക്കാതെ ഒരാളെ വിട്ടയക്കാൻ വിചാരണക്കോടതിക്ക് അന്തർലീനമായ അധികാരമില്ലെന്നും ഇ.ഡി പ്രസ്താവിച്ചു, ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നിക്ഷിപ്തമായ പ്രത്യേകാവകാശമാണത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കെജ്‌രിവാളിന് അനുമതി നൽകുന്നതിനായി മെയ് 10നാണ് സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ അദ്ദേഹത്തിന്റെ ജാമ്യ കാലാവധി അവസാനിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.