scorecardresearch

അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ നിർണായക നീക്കവുമായി കേജ്‌രിവാൾ

ഇ.ഡിയുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് ഉടൻ പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 

ഇ.ഡിയുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് ഉടൻ പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Delhi Chief Minister | Arvind Kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ (ഫയൽ ചിത്രം)

ഡൽഹി: ഇ.ഡിയുടെ കസ്റ്റഡിയിലേക്ക് അയച്ച് ഒരു ദിവസത്തിനിപ്പുറം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇ.ഡിയുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് ഉടൻ പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇ.ഡിയുടേത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് ഉടൻ പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 

Advertisment

വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തുടർന്ന് ഈ മാസം 28 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി മദ്യനയ കേസിലെ പ്രധാന ആസൂത്രകനും മുഖ്യപ്രതിയും അദ്ദേഹമാണെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. മുൻ എഎപി മന്ത്രി മനീഷ് സിസോദിയ, എഎപി രാജ്യസഭാംഗമായ എംപി, സഞ്ജയ് സിങ് എന്നിവരേയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. "ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് വിളിക്കുന്നത്. ഇവിടെ എവിടെയാണ് ജനാധിപത്യമുള്ളത്. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുകയാണ്. ഈ രാജ്യത്തിന്റെ ഭരണഘടനയേയും 140 കോടി ജനങ്ങളേയും സംരക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്," ഭഗവന്ത് മൻ പറഞ്ഞു.

"ഒരു സർക്കാരിന് ജയിൽ നിന്ന് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് എവിടെയാണ് എഴുതിവച്ചിട്ടുള്ളത്. നിങ്ങൾ പെട്ടെന്ന് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുകയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എങ്കിൽ പിന്നെ അവർക്ക് എല്ലാവരെയും ഇതുപോലെ അറസ്റ്റ് ചെയ്യാനാകുമല്ലോ. നിയമം പറയുന്നത്, ഒരാൾ കുറ്റവാളിയാണെന്ന് വിധിക്കും വരെ അയാൾക്ക് സർക്കാരിനെ ഭരിക്കാമെന്നാണ്," ഭഗവന്ത് മൻ കൂട്ടിച്ചേർത്തു.

Advertisment

അതേസമയം, ഡൽഹിയെ ആം ആദ്മി പാർട്ടി ആസ്ഥാനം ആരും സീൽ വച്ചിട്ടില്ലെന്നും ഇവിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബാരിക്കേഡ് വച്ച് തടയുക മാത്രമാണ് ചെയ്തതെന്നും മുതിർന്ന പൊലീസ് മേധാവികൾ പ്രതികരിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.

Read More

Arvind Kejriwal Delhi High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: