scorecardresearch

മരുന്നിൽ പുഴുക്കൾ; കഫ് സിറപ്പ് ദുരന്തത്തിന് പിന്നാലെ മധ്യപ്രദേശിൽ വീണ്ടും അനാസ്ഥ

Cough syrup tragedy: കുട്ടികൾക്കുണ്ടാവുന്ന ശ്വാസകോശ അണുബാധ എന്നിവയ്ക്കുൾപ്പെടെ നൽകുന്ന മരുന്നാണ് ഇത്. മധ്യപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് ഈ മരുന്ന് നിർമിക്കുന്നത്

Cough syrup tragedy: കുട്ടികൾക്കുണ്ടാവുന്ന ശ്വാസകോശ അണുബാധ എന്നിവയ്ക്കുൾപ്പെടെ നൽകുന്ന മരുന്നാണ് ഇത്. മധ്യപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് ഈ മരുന്ന് നിർമിക്കുന്നത്

author-image
WebDesk
New Update
cough syrup

മധ്യപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് നൽകിയ മരുന്നിൽ പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിന്റെ ആഘാതം വിട്ടുമാറും മുൻപാണ് കുട്ടികൾക്കുള്ള മരുന്നിൽ പുഴുക്കൾ എന്ന ആരോപണം വരുന്നത്. 

Advertisment

കുട്ടികൾക്കുള്ള ആൻറിബയോട്ടിക് മരുന്നിന്റെ കുപ്പിക്കുള്ളിൽ പുഴുക്കളെ കണ്ടെന്ന് ആരോപിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ ഒരു കുട്ടിയുടെ അമ്മ പരാതി നൽകി. മധ്യപ്രദേശിലെ മൊറാർ ടൗണിലെ സർക്കാർ ആശുപത്രിയിൽ അസിത്ത്രോമൈസിന്‍ആന്റിബയോട്ടിക് കുപ്പിയിൽ പുഴുക്കളെ കണ്ടെത്തി എന്ന പരാതി വന്നതോടെ ഈ മരുന്നിന്റെ മുഴുവൻ സ്റ്റോക്കും സീൽ ചെയ്തു.

Also Read:ദീപാവലി-പൂജാ അവധി; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ

ഈ മരുന്നിന്റെ സാംപിൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. കുട്ടികൾക്കുണ്ടാവുന്ന ശ്വാസകോശ അണുബാധ എന്നിവയ്ക്കുൾപ്പെടെ നൽകുന്ന മരുന്നാണ് ഇത്. മധ്യപ്രദേശ് ആസ്ഥാനമായ കമ്പനിയാണ് ഈ മരുന്ന് നിർമിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു,

Advertisment

Also Read:രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ?

മരുന്നിൽ പുഴുക്കളെ കണ്ടെന്ന് പറയുന്ന പരാതി വന്നതോടെ വേഗത്തിൽ അന്വേഷണം നടത്തിയതായി ഡ്രഗ് ഇൻസ്പെക്ടർ അനുബൂതി ശർമ പറഞ്ഞു. ഈ മരുന്നിന്റെ ഏതാനും കുപ്പികളിൽ നടത്തിയ പരിശോധനയിൽ പുഴുക്കളെ കണ്ടെത്തിയില്ല. എങ്കിലും വിദഗ്ധ പരിശോധന അനിവാര്യമാണ്. ഈ മരുന്നിന്റെ സാംപിളുകളിൽ ചിലത് കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്കും അയച്ചിട്ടുണ്ടെന്ന് അനുബൂതി ശർമ പറഞ്ഞു.

Also Read:അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഇന്നു മുതൽ സർവീസ്

ഈ മരുന്നിന്റെ 306 ബോട്ടിലുകൾ ആണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഈ മരുന്നുകളെല്ലാം സീൽ ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മധ്യപ്രദേശിൽ 24 കുട്ടികളാണ് ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മരിച്ചത്. ചിന്ദ്വാര ജില്ലയിലായിരുന്നു ദാരുണ സംഭവം. ഈ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ ഡോക്ടർ പ്രവീൺ സോനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മരുന്ന് രോഗികൾക്ക് നിർദേശിക്കുന്നതിന് ഡോക്ടർക്ക് 10 ശതമാനം കമ്മീഷൻ ലഭിച്ചതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 

കോൾഡ്രിഫ് സിറപ്പ് നിർമ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേഷൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറർ എന്ന സ്ഥാപനമാണ് ഡോ.പ്രവീൺ സോണിക്ക് കമ്മീഷൻ നൽകിയത്. നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് അത്തരം മരുന്നുകൾ നിർദേശിക്കരുതെന്ന സർക്കാർ ഉത്തരവ് ഉണ്ടായിരുന്നിട്ടും, ഡോക്ടർ കുട്ടികളുടെ മരണത്തിന് കാരണമായേക്കാവുന്ന മരുന്ന് നിർദേശിച്ചുവെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണൽ സെഷൻസ് ജഡ്ജി (പരേഷ്യ) ഗൗതം കുമാർ ഗുജാർ പറഞ്ഞിരുന്നു.

Read More:നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: