/indian-express-malayalam/media/media_files/2025/09/11/charlie-kirk-2025-09-11-08-12-44.jpg)
Charlie Kirk Shooting
Charlie Kirk Assassination: വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും ആക്ടിവിസ്റ്റുമായ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. യൂട്ടവാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെയായിരുന്നു വെടിയേറ്റത്. ചടങ്ങിൽ ട്രംപ് അനുകൂല മാധ്യമപ്രവർത്തകനായ ചാർലിയോട് കൂട്ട വെടിവയ്പിനെക്കുറിച്ച് ഒരു വിദ്യാർത്ഥി ചോദിച്ചു. ഇതിനു മറുപടി നൽകുന്നതിനിടെയാണ് വെടിയേറ്റതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Also Read: ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
മരണവാർത്ത ട്രംപ് ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. യുവജനസംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനും കൂടിയാണ് ചാര്‍ലി. യുഎസിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസിലായിട്ടില്ലെന്നും താനടക്കം എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തുവെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
Also Read:നേപ്പാൾ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ജെൻസി പ്രക്ഷോഭകാരികളുടെ പ്രിയങ്കരൻ, ആരാണ് ബലേന്ദ്ര ഷാ?
വെടിവെച്ചയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യൂട്ടവാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിൽ ചാര്‍ലി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചാർലി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വെടിയേറ്റു വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകൾ ചാർലിയോടുള്ള അനുശോചന സൂചകമായി പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.