/indian-express-malayalam/media/media_files/oojlAw9OUBQeubvVM2V5.jpg)
ചംപായി സോറൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായി സോറൻ ഓഗസ്റ്റ് 30 ന് ബിജെപിയിൽ ചേരും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സോറൻ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും ഹിമന്ത ബിശ്വ ഷെയർ ചെയ്തിട്ടുണ്ട്.
ഹേമന്ത് സോറനായി മുഖ്യമന്ത്രി പദം രാജിവെച്ചത് മുതല്‍ ചംപായി ജെഎംഎമ്മില്‍ നിന്ന് അകന്നിരുന്നു. ''ഞങ്ങളെ സംബന്ധിച്ച് ഇതൊരു നല്ല വാർത്തയാണ്. കാരണം ചാംപായി സോറന്റെ പദ്ധതികൾ എന്താണെന്ന് വ്യക്തമായി. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമായിരുന്നു, കാരണം ജെഎംഎമ്മിൽ നിന്ന് വലിയ വോട്ട് വിഹിതം അദ്ദേഹം നേടുമായിരുന്നു,'' അമിഷ് ഷായുമായുള്ള സോറന്റെ കൂടിക്കാഴ്ചയുടെ ഫോട്ടോയോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ക്യാമ്പിലെ വൃത്തങ്ങൾ പറഞ്ഞു.
അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായതിനെ തുടർന്നാണ് ചംപായി സോറൻ ഇടക്കാല മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ, ഹേമന്ത് സോറൻ ജാമ്യത്തിൽ ജയിലിൽനിന്നും പുറത്തിറങ്ങിയതോടെ ചംപായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. തന്നെ ധൃതി പിടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സോറൻ അതൃപ്തനായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരാനുള്ള നീക്കം നടത്തിയത്. നവംബർ-ഡിസംബർ മാസങ്ങളിലാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.