/indian-express-malayalam/media/media_files/x7CI6cl5O87XDtYskeWl.jpg)
Photo: X/ NCERT
ഡൽഹി: പരിഷ്കരിച്ച എൻസിഇആർടി പാഠപുസ്തകങ്ങളെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ 'ഭാരത്', 'ഇന്ത്യ' എന്നീ വാക്കുകൾ അവയിൽ പരസ്പരം മാറ്റി ഉപയോഗിക്കാമെന്ന് ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) ഡയറക്ടർ ദിനേശ് സക്ലാനി പറഞ്ഞു. ഭരണഘടന ഈ വാക്കുകളെക്കുറിച്ചുള്ള ഉയർത്തിപ്പിടിക്കുന്നതിനാൽ, ഈ വാക്കുകളെക്കുറിച്ചുള്ള ചർച്ച ഉപയോഗശൂന്യം ആണെന്ന് സക്ലാനി പറഞ്ഞു.
എൻസിഇആർടിക്ക് അവരുടെ പാഠപുസ്തകങ്ങളിൽ 'ഭാരത്' എന്നോ 'ഇന്ത്യ' എന്നോ ഉപയോഗിക്കുന്നതിൽ വിമുഖതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് പരസ്പരം മാറ്റാവുന്നതാണ്. നമ്മുടെ ഭരണഘടന പറയുന്നത് നമ്മുടെ നിലപാടാണ്. ഞങ്ങൾ അത് ഉയർത്തിപ്പിടിക്കുന്നു. നമുക്ക് ഭാരതം ഉപയോഗിക്കാം. നമുക്ക് ഇന്ത്യ ഉപയോഗിക്കാം, എന്താണ് പ്രശ്നം?," സക്ലാനി ചോദിച്ചു.
സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസസിനായുള്ള ഉന്നതതല പാനൽ എല്ലാ പാഠപുസ്തകങ്ങളിലും 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' ആക്കണമെന്ന് കഴിഞ്ഞ വർഷം ശുപാർശ ചെയ്തിരുന്നു. ഇന്നലെ ബാബരി മസ്ജിദിന്റെ പേര് ഉൾപ്പെടെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് ദിനേശ് സക്ലാനി പറഞ്ഞത് ഏറെ വിവാദമായിരുന്നു.
“വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളിൽ ഭാരത് എന്ന പേര് ഉപയോഗിക്കണമെന്ന് കമ്മിറ്റി ഏകകണ്ഠമായി ശുപാർശ ചെയ്തിട്ടുണ്ട്. ഭാരതം എന്നത് പഴക്കമുള്ള പേരാണ്. 7000 വർഷം പഴക്കമുള്ള വിഷ്ണുപുരാണം പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഭാരതം എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്,” കമ്മിറ്റി ചെയർപേഴ്‌സൺ സിഐ ഐസക് പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read More
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.