scorecardresearch

ഭീകരവാദികൾക്ക് 370-ാം വകുപ്പ് ഒരു കവചമായിരുന്നു: കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

രാജ്യത്തിന്റെയും കശ്മീരിലെ സാധാരണക്കാരുടെയും താൽപര്യം പരിഗണിച്ചാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും രവി ശങ്കർ പ്രസാദ്

രാജ്യത്തിന്റെയും കശ്മീരിലെ സാധാരണക്കാരുടെയും താൽപര്യം പരിഗണിച്ചാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും രവി ശങ്കർ പ്രസാദ്

author-image
WebDesk
New Update
എവിടെ സാമ്പത്തിക മാന്ദ്യം ? മൂന്ന് സിനിമകള്‍ ഒറ്റ ദിവസം നേടിയത് 120 കോടി : രവിശങ്കര്‍ പ്രസാദ്

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് ഭീകരവാദികൾക്ക് കവചമായിരുന്നെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. രാജ്യത്തിന്റെയും കശ്മീരിലെ സാധാരണക്കാരുടെയും താൽപര്യം പരിഗണിച്ചാണ് 370-ാം വകുപ്പ് റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

Also Read:കശ്മീരിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; 2ജി ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

"അത് ഒരു താൽക്കാലിക കരാർ മാത്രമായിരുന്നു എന്ന് നമ്മൾ ഓരോരുത്തരും മനസിലാക്കണം. അത് രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി റദ്ദാക്കിയിരിക്കുന്നു. രാജ്യത്തിന്റെയും ജമ്മു കശ്മീരിലെ ജനങ്ങളുടെയും സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. ജമ്മു കശ്മീർ വികസനത്തിലേക്കും വളരണം. " രവി ശങ്കർ പ്രസാദ് നാഗ്രപൂരിൽ പറഞ്ഞു.

Advertisment

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച പ്രമേയവും ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കാനുള്ള ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും ബില്ല് പാസാക്കാൻ സർക്കാരിന് സാധിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി സർക്കാർ. അഞ്ചു ജില്ലകളിലെ 2ജി ഇന്‍റർനെറ്റ് സേവനങ്ങളും ലാൻഡ്ഫോണ്‍ സേവനങ്ങളും സർക്കാർ പുനഃസ്ഥാപിച്ചു. ജമ്മു, റിയാസി, സാംബ, കഠ്‌വ, ഉദംപുർ ജില്ലകളിലാണ് ഇളവ് വരുത്തിയത്.

Also Read: പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു

നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് വരുത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ ഗവർണർ സത്യപാൽ മാലിക് നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ പ്രദേശത്തെ സ്കൂളുകളും തുറന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശേഷിക്കുന്ന അഞ്ച് ജില്ലകളായ കിഷ്ത്വാർ, ദോഡ, രാംബാൻ, രാജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സെല്ലുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.

Article 370

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: