scorecardresearch

ആശ പ്രവർത്തകർക്ക് ഗ്രാറ്റിവിറ്റിയും ശമ്പളത്തോടുകൂടിയ പ്രസവാവധിയും; അംഗീകാരം നൽകി ആന്ധ്രാ സർക്കാർ

ആശ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ആശ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

author-image
WebDesk
New Update
Andhra Pradesh Chief Minister N Chandrababu Naidu

Photograph: ( X/ @ncbn)

അമരാവതി: ആശ പ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ആശ പ്രവർത്തകരുടെ ഗ്രാറ്റിവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്തത്തിലുള്ള ആന്ധ്രാ സർക്കാർ അംഗീകാരം നൽകി.

Advertisment

ആശ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. '30 വർഷക്കാലം സേവനം അനുഷ്ഠിക്കുന്ന ഓരോ ആശ പ്രവർത്തകരും 1.50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യത്തിന് അർഹരാണ്. ഇത് സംസ്ഥാനത്തെ 42,752 ആശ പ്രവർത്തകർക്ക് ഗൂണം ചെയ്യു,'മെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

യോഗ്യരായ ആശ പ്രവർത്തകരുടെ ആദ്യ രണ്ട് പ്രസവങ്ങളിൽ 180 ദിവസം ശമ്പളത്തോടുകൂടിയ പ്രസവാവധി നീട്ടുന്നതിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനുപുറമേ ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62ആയി ഉയർത്തിയതായും പത്രക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, ഓണറേറിയം വർധിപ്പിക്കൽ, പെൻഷൻ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കേരളത്തിലെ ആശ വർക്കർമാരുടെ സമരം തുടരുകയാണ്. ഓണറേറിയം 7000 രൂപയിൽ നിന്ന് 21000 രൂപയായി ഉയർത്തുക, പെൻഷൻ ആനുകൂല്യം ഉറപ്പാക്കണം എന്നിവയാണ് പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. സെക്രട്ടേറിയേറ്റിനു മുന്നിൽ തുടരുന്ന ആശ പ്രവർത്തകരുടെ സമരം മൂന്നാഴ്ചയോളം പിന്നിടുകയാണ്.

Advertisment

അതിനിടെ ആശ പ്രവർത്തകരുടെ ഓണറേറിയം കുടിശ്ശികയും  ഇൻസെന്റീവ് കുടിശ്ശികയും കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിരുന്നു. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശികയും ഇൻസെന്റീവിലെ മൂന്നുമാസത്തെ കുടിശ്ശികയുമാണ് അനുവദിച്ചത്.

Read More

Chandrababu Naidu Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: