scorecardresearch

ഡല്‍ഹി ബലാത്സംഗ കേസ്: ചീഫ് ജസ്റ്റിസ് പിന്മാറി

കേസ് പുതിയ ബഞ്ച് ബുധനാഴ്ച പരിഗണിക്കും

കേസ് പുതിയ ബഞ്ച് ബുധനാഴ്ച പരിഗണിക്കും

author-image
WebDesk
New Update
ഡൽഹി കൂട്ടബലാത്സംഗ കേസ്: പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല

ന്യൂഡല്‍ഹി: 2012 ലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസ് പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പിന്മാറി. കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍നിന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്.

Advertisment

കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികള്‍ക്കുമെതിരെ വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 2017 ലെ ശിക്ഷാവിധിക്കെതിരെയാണ് അക്ഷയ് കുമാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കേസ് പുതിയ ബഞ്ച് ബുധനാഴ്ച പരിഗണിക്കും. കേസിൽനിന്ന് ചീഫ് ജസ്റ്റിസ് പിന്മാറാൻ കാരണമെന്തെന്ന് വ്യക്തമല്ല.

Read Also: നിങ്ങള്‍ ആദ്യം കീഴ്‌ക്കോടതിയെ സമീപിക്കൂ; ജാമിയ വിഷയത്തില്‍ സുപ്രീം കോടതി

അതേസമയം, 2012ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ അക്ഷയ്‌യുടെ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിക്കെതിരെ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അക്ഷയ് സമർപ്പിച്ച പുനഃപരിശോധന ഹർജി പരിഗണിക്കുമ്പോൾ തന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് ഇരയായ പെൺകുട്ടിയുടെ ആവശ്യം. കേസിൽ മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവൻ ഗുപ്ത (23), വിനയ് ശർമ (24) എന്നിവർ സമർപ്പിച്ച പുനരവലോകന ഹർജി കഴിഞ്ഞ ജൂലൈ ഒൻപതിന് സുപ്രീം കോടതി തള്ളിയിരുന്നു.

Advertisment

Read Also: പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്‍മാന് മനസില്ല; കത്തിക്കയറി കൊച്ചുമിടുക്കൻ

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്.

Gang Rape Supreme Court Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: