/indian-express-malayalam/media/media_files/2025/10/17/unnikrish1-2025-10-17-13-05-48.jpg)
ഉണ്ണികൃഷ്ണൻ പോറ്റി
പത്തനംതിട്ട: രണ്ടാഴ്ച പോലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരുമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചത്. റാന്നി കോടതിയിൽ നിന്ന് പുറത്തേക്കിറങ്ങവേയാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ
കേസിലെ മറ്റ് പ്രതികളുടെ പങ്ക് കണ്ടെത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിൽ വേണമെന്നാണ് പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ വാദിച്ചത്. സ്വർണക്കേസിൽ മറ്റ് പ്രതികളുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആദ്യ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. സ്വർണം പൂശാനായി തന്നെ ഏൽപ്പിച്ചത് ചെമ്പ് തകിടുകളാണെന്ന് വാദത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നിർണായക നീക്കവുമായി എസ്.ഐ.ടി.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പടിയിൽ നിന്നും ഏകദേശം രണ്ട് കിലോ സ്വർണം അപഹരിച്ചെന്നാണ് എസ്‌ഐടി കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read:ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി ചോദ്യം ചെയ്യുന്നു
പതിമൂന്ന് ദിവസത്തേക്കാണ് റാന്നി ഒന്നാം ക്ലാസ് മജിസ്്‌ട്രേറ്റ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈ, ബെംഗളൂരു എന്നിവടങ്ങളിൽ തെളിവെടുപ്പിന് ഉടൻ കൊണ്ടുപോകും. അതേസമയം, കോടതിയിൽ നിന്ന് പുറത്തിക്കവേ, ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് നേരെ ചെരിപ്പേറുണ്ടായി.
വ്യാഴാഴ്ച രാവിലെയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. ഇന്നലെ പത്ത് മണിക്കൂറിലേറെ സമയമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
Read More:ഹിജാബ് വിവാദം; കുട്ടിയെ സ്‌കൂൾ മാറ്റുമെന്ന് പിതാവ്, മാനേജ്‌മെന്റ് മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.